അസമിലെ ജോർഹട്ട് ജില്ലയിലെ റൂറിയ വ്യോമസേനാ സ്റ്റേഷനിൽ എഎൻ-32 ട്രാൻസ്പോർട്ട് വിമാനം തകർന്നുവീണതായി ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അപകടത്തിൽ അഞ്ച് ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു.
അപകടത്തിൽ സഹപൈലറ്റ് രക്ഷപ്പെട്ടതായും, അദ്ദേഹം നിലവിൽ ചികിത്സയിൽ കഴിയുന്നതായും അധികൃതർ വ്യക്തമാക്കി.
തന്ത്രപ്രധാനമായ അപ്പർ അസമിലെ വ്യോമതാവളത്തിന്റെ സമീപപ്രദേശത്താണ് എഎൻ-32 ട്രാൻസ്പോർട്ട് വിമാനം തകർന്നുവീണത്. അരുണാചൽ പ്രദേശിൽ നിന്ന് ജോർഹട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് വിമാനം അപകടത്തിൽപ്പെട്ടത്.
അസ്സമിൽ SU-30MKI യുദ്ധവിമാനം തകർന്നുവീണ് രണ്ട് മാസം പിന്നിടുമ്പോഴാണ് വീണ്ടും മറ്റൊരു വിമാനാപകടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അപകടകാരണത്തെ കുറിച്ചോ ആളപായത്തെ കുറിച്ച് നിലവിൽ വിവരങ്ങൾ ലഭ്യമല്ല. അപകടവിവരം വ്യോമസേന സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഉടൻ പങ്കുവെയ്ക്കുമെന്ന് വ്യോമസേന പ്രസ്താവനയിൽ അറിയിച്ചു.

+ There are no comments
Add yours