ഒരേസമയം നിരവധി സംഘർഷങ്ങൾ രൂക്ഷമാകുന്നതിനാൽ മിഡിൽ ഈസ്റ്റ് ഇപ്പോഴും ആശങ്കാകുലമാണ്. ഹമാസിനെ നിരായുധരാക്കാനും ഇസ്രായേൽ സൈന്യത്തെ ഗാസയിൽ നിന്ന് പിൻവാങ്ങാനുമുള്ള ഘട്ടം ഘട്ടമായുള്ള കരാറിൽ എത്തിയതായി പ്രസിഡന്റ് ട്രംപ് വ്യാഴാഴ്ച വൈകി പ്രഖ്യാപിച്ചു,
ഗാസയിൽ പുതിയ പലസ്തീൻ ഭരണകൂടം സ്ഥാപിക്കുന്നതിനും ഇസ്രയേൽ സൈന്യം ഘട്ടംഘട്ടമായി ഗാസയിൽനിന്ന് പിന്മാറാനും വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
ഗാസയിലെ ഹമാസിന്റെയും മറ്റ് സായുധസംഘങ്ങളുടെയും പൂർണമായ നിരായുധീകരണത്തിന് ചരിത്രപരമായ കരാറിലെത്തി. ശാശ്വതമായ സമാധാനത്തിനും സുരക്ഷയ്ക്കും ഇതൊരു മഹത്തായ ചുവടുവെയ്പ്പാണ്. നിരായുധീകരണം പൂർണമാകുന്നതോടെ ഇസ്രയേൽ സൈന്യം പിൻവാങ്ങും. തുടർന്ന് ഗാസ നിവാസികൾക്ക് സുരക്ഷയൊരുക്കാൻ ഇന്റർനാഷണൽ സ്റ്റെബിലൈസേഷൻ ഫോഴ്സ് പുതിയ പലസ്തീൻ പോലീസ് സേനയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കി. കരാർ നടപ്പിലാക്കാൻ മധ്യസ്ഥരായ ഈജിപ്ത്, ഖത്തർ, തുർക്കി തുടങ്ങിയ രാജ്യങ്ങളോട് നന്ദി അറിയിക്കുന്നതായും ട്രംപ് കൂട്ടിച്ചേർത്തു
കരാറിലെത്തിയതായി മുതിർന്ന ഹമാസ് നേതാവും വാർത്താ ഏജൻസികളോട് സ്ഥിരീകരിച്ചു. ഇസ്രയേൽ സൈന്യത്തെ ഘട്ടംഘട്ടമായി പിൻവലിക്കുന്നതിലും ധാരണയായതായും ഹമാസ് നേതാവ് വ്യക്തമാക്കി. അതേസമയം, കരാർ സംബന്ധിച്ച് ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല.

+ There are no comments
Add yours