റിയാദ്: ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സമുദ്രാന്തര്‍ പാതയ്ക്ക് സൗദി മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി.പ്രതിവാര മന്ത്രിസഭാ യോഗമാണ് ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ തത്വങ്ങള്‍ സംബന്ധിച്ച ധാരണാപത്രത്തിന് അംഗീകാരം നല്‍കിയത്
സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവിന്റെ(King Salman bin Abdul Aziz Al Saud) അധ്യക്ഷതയിലായിരുന്നു മന്ത്രിസഭാ യോഗം. കഴിഞ്ഞ സെപ്റ്റംബറില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിക്കിടെയാണ് ധാരണാപത്രം തയ്യാറാക്കിയത്.
അറബ് എമിറേറ്റ്‌സിന്റെ റെയിൽ ഇടനാഴി പദ്ധതി ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ്. ഇന്ത്യയിലെ മുംബൈ നഗരത്തെയും യുഎഇയിലെ ഫുജൈറയെയും അൾട്രാ സ്പീഡ് ഫ്ലോട്ടിംഗ് ട്രെയിനുകൾ വഴി ബന്ധിപ്പിക്കുക എന്നതാണ് ആശയം, നിർദ്ദിഷ്ട റെയിൽവേയുടെ ശൃംഖല ഏകദേശം 2,000 കിലോമീറ്റർ നീളമുള്ളതായിരിക്കും.
മുംബൈയെയും ഫുജൈറ നഗരത്തെയും ബന്ധിപ്പിക്കുന്ന 2,000 കിലോമീറ്റർ നീളമുള്ള അണ്ടർവാട്ടർ റെയിൽ ശൃംഖല നിർമ്മിക്കുന്നതിനുള്ള ഒരു ആശയം 2018ലാണ് ഇന്ത്യയും യുഎഇയും തമ്മിൽ കൂടിയാലോചിക്കുന്നത്. മണിക്കൂറിൽ 1,000 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന അണ്ടർവാട്ടർ റെയിലിലൂടെയുള്ള യാത്രയ്ക്ക് ഏകദേശം 2 മണിക്കൂർ മാത്രമേ എടുക്കൂ.
നിരവധി ആധുനിക സാങ്കേതിക വിദ്യകളുടെ പരീക്ഷണ കേന്ദ്രം കൂടിയാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി യുഎഇ. രാജ്യം നിരവധി സാങ്കേതിക മുന്നേറ്റങ്ങൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന അണ്ടർവാട്ടർ റെയിൽ ശൃംഖലയും യുഎഇയുടെ ഇത്തരം പദ്ധതികളിൽ ഒന്നാണ്.
കഴിഞ്ഞ മാസം നവംബറിൽ അബുദാബിയിൽ നടന്ന പരിപാടിയിൽ നാഷണൽ അഡ്വൈസർ ബ്യൂറോ ലിമിറ്റ(National Advisor Bureau Limited) ഡിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് കൺസൾട്ടന്റുമായ അബ്ദുല്ല അൽഷെഹി(Abdullah Alshehi)യാണ് പദ്ധതി വിശദീകരിച്ചത്.
അമേരിക്ക, യുഎഇ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, യൂറോപ്യന്‍ യൂണിയന്‍ എന്നിവയാണ് സാമ്പത്തിക ഇടനാഴി സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ച മറ്റു കക്ഷികള്‍.
+ There are no comments
Add yours