മുൻ റൊക്കോർഡുകൾ പഴങ്കഥ; ചരിത്രമായി ദുബായ്

1 min read
Spread the love

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ മാരത്തോൺ ഓട്ടത്തിനായിരുന്നു ദുബായ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. പ്രധാന പാതയായ ശൈഖ് സായിദ് റോഡ് ഓറഞ്ച് കടലായി മാറിയ അത്ഭുതക്കാഴ്ചയ്ക്കാണ് ഞായറാഴ്ച രാവിലെ ദുബായ് വേദിയായത്. ദുബായ് റണ്ണിനായി പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്.

എല്ലാ പൂർവ റൊക്കോർഡുകളും തിരുത്തിക്കുറിച്ചായിരുന്നു കായികപ്രേമികൾ എത്തിയത്. ദുബായ് നഗരം ‘ഓറഞ്ചപട’യാൽ നിറഞ്ഞ പ്രഭാതം. ആരോഗ്യ സംരക്ഷണത്തിൻറെ പാഠങ്ങൾ പകർന്ന ഫിറ്റ്നസ് ചലഞ്ചിൻറെ സമാപന പരിപാടിയായിരുന്നു ദുബായ് റൺ.

രാവിലെ 6.30ന് ഫ്യൂചർ മ്യൂസിയത്തിന് സമീപത്തായിരുന്നു തുടക്കം. ദുബായ് കിരീടവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മുന്നിൽ നിന്ന് നയിച്ച റണ്ണിൽ ഇത്തവണ 2.26 ലക്ഷം പേരാണ് പങ്കെടുത്തത്. ഏറെ നീളമേറിയതായിരുന്നു റൺ നിര.

5, 10 കിലോമീറ്ററുകളിലായി ദുബായ് ശൈഖ് സായിദ് റോഡിലാണ് ദുബായ് നിവാസികൾ ഓടാനിറങ്ങിയത്. ലോകത്തെ ഏറ്റവും വലിയ ‘ഫൺ റൺ’ എന്ന് പ്രകീർത്തിക്കപ്പെടുന്ന പരിപാടിയിൽ കഴിഞ്ഞ വർഷം 1.93 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്ത് പങ്കെടുത്തത്.

ഇത്തവണ എല്ലാ മുൻ റൊക്കോർഡുകളും പഴങ്കഥയായി. പ്രായമോ ഫിറ്റ്നസോ മാനദണ്ഡമല്ലാത്ത റണ്ണിലൂടെ ആരോഗ്യകരമായ സമൂഹം രൂപപ്പെടേണ്ടതിൻറെ സന്ദേശമാണ് ദുബായ് റൺ പങ്കുവയ്ക്കുന്നത്.

You May Also Like

More From Author

+ There are no comments

Add yours