പരിക്കേറ്റ പലസ്തീൻ കുട്ടികളുടേയും ക്യാൻസർ രോഗികളുടേയും പത്താമത്തെ ബാച്ചിനെ വൈദ്യസഹായത്തിനായി യു.എ.ഇയിൽ എത്തിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ക്യാൻസർ രോഗികളും, കുട്ടികളും, സ്ത്രികളും അടങ്ങുന്ന 9ാമത്തെ സംഘത്തെ യു.എ.ഇ സ്വാഗതം ചെയ്യ്തിരുന്നു.
86 പലസ്തീൻകാരെയും അവരുടെ കുടുംബാംഗങ്ങളെയും കൊണ്ട് ഈജിപ്തിലെ അൽ അരിഷ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട വിമാനം അബുദാബി ഇൻ്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്തു.
ഗാസയിൽ നിന്ന് പരിക്കേറ്റ 1,000 കുട്ടികൾക്കും 1,000 കാൻസർ രോഗികൾക്കും വൈദ്യസഹായം നൽകാനുള്ള പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ തീരുമാനത്തിന്റെ ഭാഗമായാണ് ഇത്തരം സംഘങ്ങളെ ഗാസയിൽ നിന്നും യു.എ.ഇയിൽ എത്തിക്കുന്നത്.
ഓപ്പറേഷൻ ഗാലൻ്റ് നൈറ്റുമായി ചേർന്ന് യു.എ.ഇ. ഈ ശ്രമത്തിൻ്റെ ഭാഗമായി, യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റിയിലേക്ക് എല്ലാ ചെലവുകളും വഹിച്ചു കൊണ്ട് ഗാസ മുനമ്പിൽ നിന്നുള്ള 33 വിദ്യാർത്ഥികളെയും സ്വാഗതം ചെയ്തു.
ഹമാസ്-ഇസ്രയേൽ സംഘർഷം ആരംഭിച്ചത് മുതൽ യു.എ.ഇ ഗാസയെ ചേർത്തു നിർത്തുന്നതായി തുടക്കം മുതൽ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല പലസ്തീൻ സ്വതന്ത്ര രാഷ്ട്രമാകാതെ ഇസ്രയേലുമായി യാതൊരു തരത്തിലുമുള്ള നയതന്ത്ര ബന്ധവും സാധ്യമല്ലെന്നും സൗദി അറേബ്യയും കഴിഞ്ഞ ദിവസം പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
+ There are no comments
Add yours