കോവിഡിനേക്കാൾ 20 മടങ്ങ് വ്യാപനശേഷിയുള്ള വൈറസാണ് ഡിസീസ് എക്സ്. ഭാവിയിൽ രോഗവ്യാപനത്തെ കുറിച്ചുള്ള ആശങ്കകൾ പൊതുജനങ്ങളിൽ നിന്നും ഇല്ലാതാക്കാനും വൈറസിന്റെ വ്യാപനം തടയാനുമുള്ള പദ്ധതികൾ ആലോചിക്കുകയാണ് സൗദി ആരോഗ്യ മന്ത്രാലയം.
സൗദി അറേബ്യയിലെ താമസക്കാർക്ക് ആരോഗ്യ മന്ത്രാലയം ഡിസീസ് എക്സിനെ കുറിച്ചുള്ള ബോധവൽക്കരണം നടത്തി തുടങ്ങി. ലോകത്ത് ഇതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും മാരകമായ വൈറസ് ആയിരിക്കും ഡിസീസ് എക്സ് എന്നാണ് ആരോഗ്യ സംഘടനയായ WHO മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ലോകാരോഗ്യ സംഘടന നടത്തിയ പരാമർശങ്ങൾ സൗദി ആരോഗ്യമന്ത്രാലയവും സ്ഥിരീകരിച്ചു. ഏത് സാഹചര്യത്തിലും ജാഗ്രതയും പൂർണ തയ്യാറെടുപ്പും നടത്താൻ സൗദി ആരോഗ്യമന്ത്രാലയം തയ്യാറാണ് എന്ന് അധികൃതർ അറിയിച്ചു.
പകർച്ചവ്യാധികളെ ചെറുക്കാനുള്ള സംവിധാനങ്ങൾ രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. നിരന്തരമായി ലോകം അണുക്കളുടെ പിടിയിൽ അമരുകയാണെന്നും ഇതിൽ നിന്നെല്ലാം പുറത്തു കടക്കാൻ മനുഷ്യരാശിക്ക് സാധിക്കണമെന്നും. പകർച്ചവ്യാധികളുടെ തരവും പടരുന്ന സമയവും ഒക്കെ കണക്കാക്കി പ്രതിരോധിക്കാൻ നമ്മൾ സജ്ജരാണെന്നും സൗദി ആരോഗ്യമന്ത്രാലയ വക്താവ് പറഞ്ഞു.
അജ്ഞാതമായ വൈറസ് ആയതുകൊണ്ടാണ് ഡിസീസ് എക്സ് എന്ന പദം WHO ഉപയോഗിച്ചത്. കോവിഡ് പോലെയുള്ള വലിയ പാന്റമിക്കുകൾ അതിജീവിച്ച മനുഷ്യരാശിയാണ് ഇന്ന് ലോകത്തിലുള്ളതെന്നും, ഡിസീസ് എക്സിനെയും നമ്മൾ അതിജീവിക്കും എന്നും എല്ലാവരും ജാഗ്രത പുലർത്തണമെന്നും സൗദി ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.
+ There are no comments
Add yours