2025 ലെ ഐപിഎല്ലിന്റെ നാടകീയമായ അവസാനത്തിൽ, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഉയർന്ന വാശിയേറിയ ഫൈനലിൽ പഞ്ചാബ് കിംഗ്സിനെ പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഒടുവിൽ കിരീട വരൾച്ചയ്ക്ക് പരിഹാരം കണ്ടു.
ക്യാപ്റ്റൻ രജത് പട്ടീദാറിന്റെ നേതൃത്വത്തിലുള്ള ആർസിബി, വിരാട് കോഹ്ലിയുടെ 43 റൺസിന്റെയും ദിനേശ് കാർത്തിക്കിന്റെ അവസാനത്തെ പ്രകടനത്തിന്റെയും കരുത്തിൽ 190/9 എന്ന മികച്ച സ്കോർ നേടി.
ഐപിഎൽ 2025 ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ആരാധകർക്കായി വിക്ടറി പരേഡ് നടത്തും. സമൂഹമാധ്യമങ്ങളിലൂടെയാണ് ആർസിബി ഇക്കാര്യം അറിയിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിക്കുന്ന വിജയയാത്ര കർണാടകയിലെ നിയമസഭാ ആസ്ഥാനമായ വിധാന സൗധ മുതൽ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം വരെയാണ് വിക്ടറി പരേഡ് നടക്കുക.
‘ആർസിബി ബെംഗളൂരുവിൽ വിക്ടറി പരേഡ് നടത്തുന്നു. ഇത് ആരാധകരായ നിങ്ങൾക്ക് വേണ്ടിയാണ്. ആരാധക സംഘത്തിന് വേണ്ടിയാണ്. ഓരോ വർഷവും നിങ്ങൾ നൽകിയ ആരവങ്ങൾക്കും സംഘടങ്ങൾക്കും വേണ്ടിയാണ്. ആത്മാർത്ഥ ഇപ്പോൾ രാജകീയമായിരിക്കുന്നു. ഇന്ന് നിങ്ങൾ വിജയകിരീടം അണിയൂ’. ആർസിബി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഐപിഎല്ലിന്റെ കിരീടപ്പോരിൽ ആവേശകരമായ മത്സരത്തിൽ ആറ് റൺസിനാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു വിജയിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. 43 റൺസെടുത്ത വിരാട് കോഹ്ലിയാണ് ആർസിബി നിരയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ രജത് പാട്ടിദാർ 16 പന്തിൽ 26 റൺസുമെടുത്തു.
+ There are no comments
Add yours