ദുബായ് : ലോക കാലാവസ്ഥാ ഉച്ചകോടിക്ക് (കോപ് 28) ഇന്ന് ദുബായ് എക്സ്‌പോ സിറ്റിയിൽ തുടക്കമാകുന്നു . രാഷ്ട്രത്തലവന്മാർ, അന്താരാഷ്ട്ര സംഘടനകൾ, മാധ്യമ പ്രതിനിധികൾ എന്നിവരുൾപ്പെടെ 85,000-ത്തിലേറെ ആളുകൾ ദുബായിലെത്തും.
വ്യവസായികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ലോകത്തിലെ ഏറ്റവും വലിയ സമ്മേളനമാണ് കോപ് 28. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവ്, യു.കെ. പ്രധാനമന്ത്രി ഋഷി സുനക് എന്നിവരുൾപ്പെടെ 160-ലേറെ രാഷ്ട്രത്തലവന്മാർ പരിപാടിയിൽ പങ്കെടുക്കാനായി എക്സ്‌പോ സിറ്റിയിലെത്തും.
കാലാവസ്ഥാ വ്യതിയാനത്തിന്റെ അടിയന്തരപ്രശ്നം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള നിർണായക സമ്മേളനമായിരിക്കും കോപ്28.നാഷണൽ മീഡിയാ ഓഫീസ് ചെയർമാൻ ശൈഖ് സായിദ് ബിൻ ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ(Sheikh Zayed Bin Hamdan Bin Zayed Al Nahyan) ചൊവ്വാഴ്ച സമ്മേളനനഗരിയായ എക്സ്‌പോ സിറ്റിയിലെ ഒരുക്കങ്ങൾ വിലയിരുത്തി.
യു.എ.ഇ.നൂതന സാങ്കേതിക മന്ത്രി ഡോ. സുൽത്താൻ അൽ ജാബർ,(Dr. Sultan Al Jaber) ദുബായ് സ്റ്റേറ്റ് സെക്യൂരിറ്റി ഡിപാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ തലാൽ ബെൽഹോൾ(Lt. Gen. Talal Belhole) തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
+ There are no comments
Add yours