സാഹസീകതയുടെ പറുദീസ; ജബൽ അക്‌തർ

1 min read
Spread the love

മസ്കറ്റ്: സന്ദർശകർക്ക് പ്രിയപ്പെട്ട ഇടമാവുകയാണ് ഒമാനിലെ അൽ ദഖിലിയ ഗവർണറേറ്റിലെ അൽ ജബൽ അൽ അക്തർ. 2023 ലെ കഴിഞ്ഞ ഒമ്പത് മാസങ്ങളിൽ 161,974 സന്ദർശകരാണ് ഇവിടെയെത്തിയിരിക്കുന്നത്. ഒമാൻ ദേശിയ സ്ഥിതി വിവര മന്ത്രാലയമാണ് കണക്കുകൾ പുറത്ത് വിട്ടത്.

അൽ ജബൽ അൽ അക്തറിൽ എത്തുന്ന വിനോദസഞ്ചാരിക്കോ സന്ദർശകനോ പർവത പാതകളിലൂടെയുള്ള കാൽനടയാത്ര, ഹൈക്കിംഗ്, മലകയറ്റം, പര്യവേക്ഷണം തുടങ്ങിയ സാഹസികതകൾ പരീക്ഷിക്കാം.

2023 ജനുവരി ആദ്യം മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള കാലയളവിൽ ജബൽ അൽ അക്തർ സന്ദർശിച്ച ഒമാനി പൗരന്മാരുടെ എണ്ണം 88,840 സന്ദർശകരും സൗദി വിനോദസഞ്ചാരികളുടെ എണ്ണം 11,824 സന്ദർശകരും കുവൈറ്റ് പൗരത്വമുള്ള സന്ദർശകരുടെ എണ്ണം 992 ലും എത്തിയതായി സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.

എമിറാത്തി സന്ദർശകരുടെ എണ്ണം 757 ആണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ബഹ്‌റൈനിൽ നിന്നുമുള്ള സന്ദർശകരുടെ എണ്ണം 434 ഉം , ഖത്തർ സന്ദർശകരുടെ എണ്ണം 594 ഉം മറ്റ് അറബ് രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ എണ്ണം 5,189 ഉം കൂടാതെ മറ്റു വിദേശ പൗരന്മാരുടെ എണ്ണം 53,344 വിനോദസഞ്ചാരികളാണെന്നുമാണ് കണക്കുകൾ.

അൽ-ദഖിലിയ ഗവർണറേറ്റിലെ അൽ-ജബൽ അൽ-അക്‌തർ വിലായത്തിൽ ശൈത്യകാലത്ത് അസാധാരണമായ ശൈത്യകാല കാലാവസ്ഥ സവിശേഷമാണെന്ന് അൽ-ദഖിലിയ ഗവർണറേറ്റിലെ പൈതൃക, വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ അലി ബിൻ സെയ്ദ് അൽ അദവി പറഞ്ഞതായും വാർത്താകുറിപ്പിൽ പറയുന്നു.

ഒമാന്റെ അകത്തും നിന്നും പുറത്തും നിന്നും വിവിധ വിനോദസഞ്ചാര സംഘങ്ങൾ ഇവിടേക്ക്ഒ ഴുകിയെത്തിയെന്നും, ഇത് കഴിഞ്ഞ ഒൻപതു മാസം വിനോദ സന്ദർശകർ സന്ദർശിക്കുന്ന പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറിയതായും അലി ബിൻ സെയ്ദ് അൽ അദവി കൂട്ടിച്ചേർത്തു.

You May Also Like

More From Author

+ There are no comments

Add yours