കുവൈറ്റിലെ പിടികിട്ടാപ്പുള്ളിയെ പിടികൂടാൻ യുഎഇയിലെ അധികാരികൾ സഹായിക്കുകയും 300,000 കുവൈറ്റ് ദിനാർ പിടിച്ചെടുക്കുകയും ചെയ്തു.
വ്യാജരേഖ ചമയ്ക്കുന്നതിനും രേഖകളിലും ഇൻവോയ്സുകളിലും കൃത്രിമം കാണിക്കുന്നതിനും പ്രതിക്ക് പങ്കുള്ളതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.
പ്രവാസിയായ പ്രതി രാജ്യം വിടുന്നതിന് മുമ്പ് യുഎഇ ഉദ്യോഗസ്ഥർ പിടികൂടി കുവൈത്ത് അധികൃതർക്ക് കൈമാറി. കുറ്റാരോപിതനെതിരായ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.
കേസിൽ ഉൽപ്പെട്ട പ്രതിയോടൊപ്പമുള്ള മറ്റുള്ളവർക്കെതിരായും അന്വേഷണം പോലീസ് വ്യാപകമാക്കിയിട്ടുണ്ട്.
+ There are no comments
Add yours