റാസൽഖൈമ: എഞ്ചിൻ പരിഷ്കരിച്ച വാഹനങ്ങൾക്കും ലൈസൻസ് നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനമോടിക്കുന്നവർക്കും എതിരെ നിയമലംഘനങ്ങൾ ചുമത്തി നടപടി കർശനമാക്കാൻ ഒരുങ്ങുകയാണ് റാസൽഖൈമ പോലീസ്.
ആധുനിക ട്രാഫിക് സംവിധാനങ്ങളിലൂടെ സുരക്ഷിതമായ റോഡ് ഗതാഗതം ഉറപ്പാക്കുന്നതിനും സുരക്ഷിതമായ ട്രാഫിക് അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ തീരുമാനത്തിന് അനുസൃതമായി, റാസൽ ഖൈമ പോലീസിൻ്റെ ട്രാഫിക് ആൻഡ് പട്രോൾ വിഭാഗം, പരിഷ്ക്കരിച്ച വാഹനങ്ങളുടെ ഡ്രൈവർമാർക്കും ഉടമസ്ഥർക്കും എതിരെ കർശന നടപടികൾ സ്വീകരിക്കും.
ശരിയായ അംഗീകാരം ലഭിക്കാതെ ഉടമകൾ നിയമവിരുദ്ധമായി എഞ്ചിനോ ചേസിസോ പരിഷ്കരിച്ച വാഹനങ്ങളുമായി 2023ൽ മാത്രം 247 നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്യ്തിരിക്കുന്നതെന്ന് റാസൽഖൈമ പോലീസിലെ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ആൻഡ് കൺട്രോൾ വിഭാഗം മേധാവി മേജർ ഖാലിദ് അൽ ഷംസി വെളിപ്പെടുത്തി.
ഇത് ഓരോ ലംഘനത്തിനും 1,000 ദിർഹം പിഴയും 12 ട്രാഫിക് പോയിൻ്റുകളും 30 ദിവസത്തെ വാഹനം പിടിച്ചെടുക്കലും ആയി പട്ടികപ്പെടുത്തി.
ലൈസൻസില്ലാതെ വാഹനമോടിച്ചാൽ 3,000 ദിർഹം പിഴ
2023ലും ലൈസൻസ് ഇല്ലാതെ ഓടിച്ച 42 വാഹനങ്ങൾ പിടിച്ചെടുത്തു. ഓരോ കുറ്റത്തിനും ഉടമകൾക്ക് 3,000 ദിർഹം പിഴയും 23 ട്രാഫിക് പോയിൻ്റുകൾ കുറയ്ക്കുകയും വാഹനങ്ങൾ 90 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്തു.
റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിനുമായി ട്രാഫിക് നിയന്ത്രണങ്ങളും നിയമങ്ങളും കർശനമായി പാലിക്കണമെന്ന് റാസൽഖൈമയിലെ ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്മെൻ്റ് വാഹന ഉടമകളോടും ഡ്രൈവർമാരോടും അഭ്യർത്ഥിക്കുന്നു. നിയമലംഘകർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.
+ There are no comments
Add yours