കനത്ത മഴയെ അവ​ഗണിച്ചും ബാപ്പ്സ് ഹിന്ദു മന്ദിറിൽ പൂജാചടങ്ങുകൾ നടത്തി ഭക്തർ – അബുദാബി

1 min read
Spread the love

അബുദാബി: അബുദാബിയിലെ BAPS ഹിന്ദു മന്ദിറിൽ (ക്ഷേത്രം) അഗ്നിയിലേക്ക് വഴിപാടുകൾ അർപ്പിക്കുന്ന പവിത്രമായ ചടങ്ങ് കനത്ത മഴയെ അവ​ഗണിച്ചു ഭക്തർ പൂർത്തിയാക്കി.

ആത്മീയ ഗുരു മഹന്ത് സ്വാമി മഹാരാജിൻ്റെ അധ്യക്ഷതയിലുള്ള വൈദിക ചടങ്ങ്, ഈ പ്രദേശത്തെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രത്തിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന 12 ദിവസത്തെ ‘ഫെസ്റ്റിവൽ ഓഫ് ഹാർമണി’യുടെ ഭാഗമായാണ് നടത്തിയത്.

സ്വാമിനാരായണൻ വിശ്വ സംവാദിത മഹായജ്ഞം’ എന്ന ചടങ്ങ് ക്ഷേത്രത്തിന് പുറത്ത് തുറന്ന സ്ഥലത്താണ് നടന്നത്. ചടങ്ങ് തുടങ്ങുന്നതിന് മുന്നോടിയായി പെയ്ത മഴയിൽ ഭക്തർ സമീപത്തെ തട്ടുകടകളിൽ അഭയം പ്രാപിച്ചു. എന്നിരുന്നാലും, യജ്ഞം ആരംഭിക്കുന്നതിനുള്ള അറിയിപ്പുകൾ വന്നയുടനെ, മുതിർന്ന പൗരന്മാർ ഓരോരുത്തരായി ചടങ്ങിൽ പങ്കെടുക്കാൻ ഇറങ്ങിത്തുടങ്ങി. മുതിർന്നവരും കുട്ടികളും പിന്നാലെയെത്തി. താമസിയാതെ, നിയുക്ത പ്രദേശം 980 ഓളം ഭക്തരെക്കൊണ്ട് നിറഞ്ഞു.

ഏകദേശം രണ്ട് മണിക്കൂർ നീണ്ട ചടങ്ങിനിടയ്ക്ക് നിർത്താതെ മഴ പെയ്യ്തു. എങ്കിലും ഭക്തർ ആരും പിരിഞ്ഞു പോകാൻ കൂട്ടാക്കിയില്ല. ഈ മാസം 14ാം തീയ്യതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബാപ്പ്സ് ഹിന്ദു മന്ദിറിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്.

You May Also Like

More From Author

+ There are no comments

Add yours