സഹോദര രാഷ്ട്രത്തെ ചേർത്ത് നിർത്തുന്ന, ലോകത്തിന് ഉദാത്ത മാതൃകയാകുന്ന യു.എ.ഇ; ഗാസയുടെ പുനർ നിർമ്മാണത്തിനായി പ്രഖ്യാപിച്ചത് 50 ലക്ഷം ഡോളർ

1 min read
Spread the love

യുദ്ധഭൂമിയിൽ ഗാസയെ ചേർത്ത് നിർത്തുന്ന ഏക രാജ്യമാണ് യു.എ.ഇ. എല്ലാം തകർന്ന, തകർക്കപ്പെട്ട ഗാസയുടെ പുനർ നിർമ്മാണത്തിനായി ഏറ്റവുമൊടുവിൽ യു.എ.ഇ പ്രഖ്യാപിച്ചത് 50 ലക്ഷം ഡോളറാണ്. വെടിനിർത്തലിന്റെയും ഗാസ മുനമ്പിലെ പലസ്തീൻ ജനതയ്ക്ക് അടിയന്തര വൈദ്യസഹായം എത്തിക്കേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് യു.എ.ഇ നിരന്തരം ലോകത്തോട് കലഹിച്ചു കൊണ്ടിരിക്കുന്നത് നമ്മൾ കാണുന്നുണ്ട്. സഹോദര രാഷ്ട്രത്തെ ചേർത്ത് നിർത്തുക എന്നതിനപ്പുറം മറ്റൊരു ലക്ഷ്യവും ഗാസയ്ക് വേണ്ടിയുള്ള ലോക രാജ്യങ്ങളോടുള്ള അഭ്യർത്ഥനയിൽ യു.എ.ഇയ്ക്കില്ല.

150 ദിവസത്തോട് അടുക്കുന്ന യുദ്ധഭൂമിയിലാണ് ഗാസയിൽ കുരുന്നുകളുൾപ്പെടെയുള്ള മനുഷ്യർ. കഴിഞ്ഞ ഒക്ടോബർ 7 മുതൽ ഇതുവരെ ഗാസയിൽ 28,000 പലസ്തീൻകാർ കൊല്ലപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കാണാതായ ആയിരക്കണക്കിനാളുകൾ വേറെ. ഗാസയിലേക്കുളള സഹായവിതരണത്തിന്റെ 56% ഇസ്രയേൽ ഇടപെട്ടു തടഞ്ഞതായി യുഎൻ ആരോപിച്ചു. അത് വെറുമൊരു ആരോപണം മാത്രമല്ല. ഗാസയ്ക്കായി സഹായം പ്രഖ്യാപിച്ച പല ഇടനാഴികളും ലോക രാജ്യങ്ങളിൽ പലരും പിൻവലിച്ചു. ഹൂതികൾ അതിന് ചെങ്കടലിൽ മറുപടി നൽകി. ഗാസയിൽനിന്ന് ഇസ്രയേലിന്റെ പരിപൂർണമായ പിന്മാറ്റം ആവശ്യപ്പെട്ടു ഹമാസ് മുന്നോട്ടുവച്ച 135 ദിവസത്തെ വെടിനിർത്തൽ പദ്ധതി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തള്ളിക്കളഞ്ഞു. ഗാസയിൽ ഇസ്രയേൽ വിജയം ആസന്നമാണെന്നും സേനാപിന്മാറ്റമില്ലെന്നും നെതന്യാഹു വ്യക്തമാക്കി. സംഘർഷം തുടരാനാണ് ഇസ്രയേൽ ആഗ്രഹിക്കുന്നതെന്ന് വ്യക്തമായെന്നു ഹമാസ് പ്രതികരിച്ചു. ഇസ്രയേലിന്റെ ഈ അതിസാമർത്ഥ്യത്തിന് ശക്തമായ മറുപടി നൽകിയതും യു.എ.ഇ മാത്രമാണ്.

യുദ്ധം നിർത്താതെ ഇസ്രയേലുമായി നയതന്ത്ര ബന്ധമില്ല – സൗദി അറേബ്യ

1967ലെ അതിർത്തി പ്രകാരം കിഴക്കൻ ജറുസലം തലസ്ഥാനമായി സ്വതന്ത്ര പലസ്തീൻ രാഷ്ട്രം അംഗീകരിക്കാതെ ഇസ്രയേലുമായി നയതന്ത്ര ബന്ധം ഉണ്ടാകില്ലെന്ന് സൗദി അറേബ്യ യുഎസിനെ അറിയിച്ചു. ഇസ്രയേൽ സേനയെ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. മറ്റൊരു രാജ്യവും കാണിക്കാത്ത ധൈര്യവും നിലപാടും ഗാസയ്ക് വേണ്ടി യു.എ.ഇ കൈകൊണ്ടു. ലോക പോലീസ് ചമയുന്ന അമേരിക്ക പോലും സൗദിയുടെ ഈ നിലപാടിൽ യാതൊരു അഭിപ്രായവും പറഞ്ഞില്ല…, ഇടപ്പെട്ടില്ല. ഇത് കൊണ്ടൊന്നും തീർന്നില്ല. വീണ്ടും..വീണ്ടും യു.എ.ഇ ഗാസയ്ക്കായി ശബ്ദിച്ചു കൊണ്ടേയിരുന്നു..! പ്രവർത്തിച്ചു കൊണ്ടേയിരുന്നു…!

ഓപ്പറേഷൻ “ദ ഗാലൻ്റ് നൈറ്റ്” 3”(The Gallant Knight 3) – പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കിക്കൊണ്ട്, പലസ്തീൻ സഹോദരങ്ങളെ പിന്തുണയ്ക്കാനുള്ള മാനുഷിക ശ്രമങ്ങൾ യുഎഇ ഇപ്പോഴും തുടരുകയാണ്. ഓപ്പറേഷൻ “ദ ഗാലൻ്റ് നൈറ്റ്” 3”എന്ന പേരിൽ ഇതിനോടകം 155 വിമാനങ്ങളും, ചരക്ക് കപ്പലുകളും, കരമാർഗ്ഗം ഈജിപ്ത് വഴി 459 ട്രക്കുകളും ഗാസയിലേക്ക് എത്തിച്ചു. “ദി ഗാലൻ്റ് നൈറ്റ് 3” എന്ന മാനുഷിക ഓപ്പറേഷൻ ഗാസയ്ക്കായി ആരംഭിക്കാൻ പ്രതിരോധ മന്ത്രാലയത്തിൻ്റെ സംയുക്ത പ്രവർത്തനങ്ങൾക്ക് സ്റ്റേറ്റ് പ്രസിഡൻ്റ് ഹിസ് ഹൈനസ് നേരിട്ട് ഉത്തരവിടുകയായിരുന്നു.

. എമിറേറ്റ്സ് റെഡ് ക്രസൻ്റ് അതോറിറ്റി (Emirates Red Crescent Authority)

. ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ ഫോർ ഹ്യൂമാനിറ്റേറിയൻ വർക്കുകൾ(Khalifa bin Zayed Al Nahyan Foundation for Humanitarian Works)

. സായിദ് ബിൻ സുൽത്താൻ ഫൗണ്ടേഷൻ ഫോർ ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ വർക്കുകൾ(Zayed Bin Sultan Foundation for Charitable and Humanitarian Works)

എന്നിവയുമായി സമഗ്രമായ സഹകരണത്തോടെയും ഏകോപനത്തോടെയും പ്രതിരോധ മന്ത്രാലയത്തിലെ ജോയിൻ്റ് ഓപ്പറേഷൻസിനും യു.എ.ഇ ഉത്തരവിട്ടിരുന്നു.

ഗാസയിൽ നിന്നും ക്യാൻസർ രോഗികളായ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ള സംഘത്തെയും ഈജിപ്തിൽ നിന്നും വിമാനമാർഗം വഴി യു.എ.ഇ എമിറേറ്റിൽ എത്തിച്ചു. കഴിഞ്ഞ ദിവസം ആശുപത്രി സൗകര്യങ്ങളുള്ള ഒരു കപ്പൽ യു.എ.ഇയിൽ നിന്നും ഗാസയിലേക്ക് പുറപ്പെട്ടു. ഗാസയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ഈജിപ്ഷ്യൻ നഗരമായ അൽ അരിഷിൻ്റെ തീരത്ത് കപ്പൽ നങ്കൂരമിടും. കപ്പലിലെ ആശുപത്രിയിൽ ഓപ്പറേഷൻ റൂമുകൾ, തീവ്രപരിചരണ സൗകര്യങ്ങൾ, ലബോറട്ടറി, ഫാർമസി, മെഡിക്കൽ വെയർഹൗസുകൾ എന്നിവയുണ്ട്.

ഗാസയിലെ യു.എ.ഇ ഫീൽഡ് ഹോസ്പ്പിറ്റൽ

2023 ഡിസംബർ 3ാം തീയ്യതി ഗാസയിൽ യു.എ.ഇയുടെ ഫീൽഡ് ആശുപത്രി പ്രവർത്തനമാരംഭിച്ചു. 150 കിടക്കകളുള്ള ഫീൽഡ് ആശുപത്രിയാണ് ഒന്നിലധികം ഘട്ടങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്. കുട്ടികൾക്കും മുതിർന്നവർക്കും തീവ്രപരിചരണ വിഭാഗം, അനസ്‌തേഷ്യ, ജനറൽ സർജറി, ഓർത്തോപീഡിക്‌സ്, പീഡിയാട്രിക്‌സ്, ഗൈനക്കോളജി എന്നീ വകുപ്പുകൾ ആശുപത്രിയിൽ സജ്ജീകരിക്കും. ഇന്റേണൽ മെഡിസിൻ, ദന്തചികിത്സ, സൈക്യാട്രി, ഫാമിലി മെഡിസിൻ എന്നിവക്കുള്ള ക്ലിനിക്കുകളും ഇവിടെ ഒരുക്കി. കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൽ യു.എ.ഇ ഫീൽഡ് ആശുപത്രിയിൽ ഒരുക്കി തുടങ്ങി. ഗാസയിൽ മഉരിവേറ്റവർക്കും മരണത്തോട് മല്ലിട്ടവർക്കും യു.എ.ഇയുടെ ഈ ഫീൽഡ് ആശുപത്രി ഇതിനോടകം നൽകിയ സഹായവും ആശ്വാസവും ചെറുതല്ല.

സഹായം പിൻവലിച്ച് ലോകരാജ്യങ്ങൾ 50 ലക്ഷം ഡോളർ പ്രഖ്യാപിച്ച് യു.എ.ഇ

യുഎൻ സന്നദ്ധ സംഘടനയായ യുഎൻആർഡബ്ല്യുഎയ്ക്കുള്ള ധനസഹായം പാശ്ചാത്യരാജ്യങ്ങൾ നിർത്തിയതു ഗാസയിലെ ജീവകാരുണ്യപ്രവർത്തനങ്ങൾ കൂടുതൽ പ്രതിസന്ധിയിലാക്കി. ധനസഹായം പുനഃസ്ഥാപിച്ചില്ലെങ്കിൽ ഈ മാസാവസാനത്തോടെ പ്രവർത്തനം നിർത്തുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകിയിരുന്നു.

യുഎൻആർഡബ്ല്യുഎക്കു ഹമാസ് ബന്ധമുണ്ടെന്നാണ് ഇസ്രയേൽ ആരോപണം. തുടർന്നാണ് യുഎസ് അടക്കം രാജ്യങ്ങൾ സഹായം നിർത്തിയത്. നിലവിൽ അഭയാർഥി ക്യാംപുകൾ, ആശുപത്രികൾ എന്നിവ കേന്ദ്രീകരിച്ചു രാജ്യാന്തര സഹായങ്ങൾ വിതരണം ചെയ്യുന്നതു യുഎൻ ഏജൻസിയാണ്. ലോക രാജ്യങ്ങളോട് ഈ സമയത്ത് ഗാസയ്ക്കായുള്ള സഹായം നിർത്തരുതെന്നും തുടരണമെന്നും യു.എ.ഇ അഭ്യർത്ഥിച്ചിരുന്നു. പിന്നാലെ ഗാസയ്ക്കായി യു.എ.ഇ 50 ലക്ഷം ഡോളർ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു.

ഗാസയെ ചേർത്തു നിർത്തുന്ന യു.എ.ഇയുടെ പ്രവ‍ൃത്തിയാണ് ഒരു പരിധി വരെ ഇസ്രയേലിനെ പ്രതിരോധത്തിലാക്കുന്നത്. മറ്റ് ലോകരാജ്യങ്ങളത്രയും ഇസ്രയേലിന്റെ വ്യാജ ആരോപണങ്ങളെ ഭയന്ന് ഗാസയ്ക്ക് നൽകിയ സഹായങ്ങൾ പിൻവലിക്കുമ്പോൾ വീണ്ടും സഹായങ്ങൾ പ്രഖ്യാപിക്കുന്ന, ഗാസയെ പുനഃസൃഷ്ടിക്കുമെന്ന് പറയുന്ന യു.എ.ഇ സഹോദര രാജ്യത്തെ എങ്ങനെ സംരക്ഷിക്കണം എന്നതിന് ലോകത്തിന് മുന്നിൽ ഉദാത്ത മാതൃകയാവുകയാണ്…!

You May Also Like

More From Author

+ There are no comments

Add yours