സൗദി അറേബ്യ: സുഡാൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ നാല് എത്യോപ്യൻ പ്രവാസികളെ വധിച്ചതായി സൗദി അറേബ്യ അറിയിച്ചു. സുഡാൻ പൗരനെ മാരകമായി വെട്ടി വീഴ്ത്തുകയും കൈകാലുകൾ ബന്ധിച്ച ശേഷം കുത്തിക്കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് നാലുപേരും ശിക്ഷിക്കപ്പെട്ടതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊലപാതകത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.
കവർച്ച, കൊലപാതകശ്രമം, തോക്ക് ചൂണ്ടി മറ്റുള്ളവരെ കൊള്ളയടിക്കൽ എന്നിവയിലും തടവുകാർ കുറ്റക്കാരാണെന്ന് കണ്ടെത്തി.
കൊലപാതക കേസിൽ അന്വേഷണങ്ങൾക്ക് ശേഷം, പ്രതികൾ ആക്രമിച്ച് മറ്റുള്ളവരെ ഭയപ്പെടുത്തുകയും, മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്യ്തതായി കണ്ടെത്തിയതോടെ സൗദിയിലെ ഉയർന്ന കോടതിയിലേക്ക് അവരെ റഫർ ചെയ്യുകയായിരുന്നു.
ഈ വിധി പിന്നീട് അപ്പീലുകളും സുപ്രീം കോടതികളും ശരിവെക്കുകയും രാജകീയ ഉത്തരവിലൂടെ അംഗീകരിക്കുകയും അന്തിമമാക്കുകയും ചെയ്തു. ഇവരുടെ വധശിക്ഷ ബുധനാഴ്ച റിയാദിൽ നടപ്പാക്കിയതായി മന്ത്രാലയം അറിയിച്ചു.
കൊലപാതകം, ഭീകരാക്രമണം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കേസുകളിലെ പ്രതികൾക്ക് സൗദി അറേബ്യയിൽ വധശിക്ഷ ബാധകമാണ്. ഡിസംബറിൽ, ഒരാളെ കീടനാശിനി വായിൽ തളിച്ച് കൊലപ്പെടുത്തിയതിന് അന്തിമ കോടതി വിധിയിൽ ശിക്ഷിക്കപ്പെട്ട രണ്ട് പ്രവാസികളെ സൗദി അറേബ്യയിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വധിച്ചിരുന്നു.
ബംഗ്ലദേശ് പൗരന്മാരാണ് പ്രവാസിയായ ഇന്ത്യക്കാരനെ കാറിനുള്ളിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോവുകയും പിന്നിൽ നിന്ന് തുണികൊണ്ട് കഴുത്ത് ഞെരിച്ച് കീടനാശിനി ഉപയോഗിച്ച് മാരകമായി കൊല്ലുകയും ചെയ്തത്. തുടർന്ന് മൃതദേഹം കുഴിച്ചിട്ട് കൊലപാതകം മറച്ചുവെക്കാൻ ശ്രമിച്ചു. എന്നാൽ ഇവരെ പോലീസ് പിടികൂടി കോടതിയിലെത്തിച്ചു. തുടർന്ന് കുറ്റകൃത്യം തെളിയിക്കപ്പെട്ടതോടെ വധശിക്ഷ നടപ്പിലാക്കുകയായിരുന്നു.
+ There are no comments
Add yours