ദുബായ്: ‘സിറ്റി ഓഫ് ഗോൾഡ്’ എന്നറിയപ്പെടുന്ന ദുബായ് എമിറേറ്റിൽ നിന്ന് സ്വർണ്ണവും ആഭരണങ്ങളും വാങ്ങാൻ ലോകമെമ്പാടുമുള്ള ആളുകളാണ് എത്താറുള്ളത്. കുറഞ്ഞ മേക്കിംഗ് ചാർജുകൾ, സ്വർണ്ണം വാങ്ങുമ്പോഴുള്ള വാറ്റ് റീഫണ്ടുകൾ, പ്രൈസ് ലോക്ക്-ഇൻ സ്കീമുകൾ എന്നിവയെല്ലാം ദുബായിയെ സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതിനുള്ള ജനപ്രിയവും ഇഷ്ടപ്പെട്ടതുമായ ഇടമായി മാറ്റി.
ദുബായിൽ നിന്നും മുൻകൂർ പേയ്‌മെൻ്റ് സ്കീമുകളിലൂടെയും ആളുകൾക്ക് 200 ദിർഹം വരെ കുറഞ്ഞ വിലയ്ക്ക് സ്വർണ്ണാഭരണങ്ങൾ വാങ്ങാം. ഏഷ്യൻ, അറബ്, യൂറോപ്യൻ മേഖലകളിലുടനീളമുള്ള സ്വർണ്ണ, വജ്രാഭരണ ഡിസൈനുകൾ ദുബായിൽ സുലഭമായി ലഭിക്കും.
മറ്റ് വിപണികളെ അപേക്ഷിച്ച് ശുദ്ധമായ സ്വർണ്ണവും, മത്സരാധിഷ്ഠിത വിലനിർണ്ണയത്തിനും ദുബായിലെ ആഭരണങ്ങൾ പേരുകേട്ടതാണെന്ന് ദുബായ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ തൗഹിദ് അബ്ദുല്ല പറയുന്നു. 30-ലധികം രാജ്യങ്ങളിൽ നിന്നുള്ള ആഭരണങ്ങൾ ഇറക്കുമതി ചെയ്യുന്ന ദുബായിൽ 180-ലധികം രാജ്യങ്ങളിൽ നിന്ന് താമസിക്കുന്ന ആളുകൾ ഉണ്ട് എന്നതാണ് ദുബായുടെ റീട്ടെയിൽ ജ്വല്ലറി മേഖലയുടെ കരുത്തെന്നും അദ്ദേഹം പറയുന്നു.
അങ്ങനെ ദുബായ് സന്ദർശിക്കുന്ന ആഗോള വിനോദസഞ്ചാരികളുടെ ആവശ്യം നിറവേറ്റുന്നു. സ്വർണ്ണാഭരണങ്ങൾ ദുബായിൽ 18K, 21K, 22K മുതൽ 24K വരെ വിൽക്കപ്പെടുന്നു.
മാത്രമല്ല, ദുബായ് ജ്വല്ലറികളിൽ നടപ്പിലാക്കുന്ന പ്രൈസ് ലോക്ക്-ഇൻ സ്കീമുകൾ ഷോപ്പർമാർക്ക് 10 ശതമാനം അഡ്വാൻസ് നൽകാനും അന്നത്തെ അതേ വിലയിൽ വർഷങ്ങൾക്ക് ശേഷം സ്വർണ്ണം നൽകാനും സാധിക്കുന്നതാണ്.പർച്ചേസ് കാലയളവിൽ സ്വർണവില ഉയരുന്ന സാഹചര്യത്തിൽ, ആദ്യം ബുക്ക് ചെയ്ത നിരക്കിൽ തങ്ങളുടെ ആഭരണങ്ങൾ സുരക്ഷിതമാക്കുന്നതിൻ്റെ പ്രയോജനം ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപ്രദമായ ഒന്നാണ്.
മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ്, ആലുക്കാസ് തുടങ്ങി കേരളത്തിലെ അറിയപ്പെടുന്ന ഒട്ടുമിക്ക ജ്വല്ലറികളും സ്വർണ്ണം ഇറക്കുമതി ചെയ്യുന്നത് ദുബായിൽ നിന്നാണ്
+ There are no comments
Add yours