കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ വിറ്റതിന് 3 പ്രവാസികൾ ഉൾപ്പെടെ ആറ് പേർ സൗദി അറേബ്യയിൽ അറസ്റ്റിൽ

0 min read
Spread the love

സൗദി: സൗദി അറേബ്യയിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളുടെയും ഇലക്ട്രിക്കൽ ഉപകരണങ്ങളുടെയും വിൽപ്പന ഉൾപ്പെടെ തട്ടിപ്പ് നടത്തിയ ആറ് പേരെ സൗദി പോലീസ് അറസ്റ്റ് ചെയ്യ്തു.

വാണിജ്യ തട്ടിപ്പ് നടത്തി എന്നാരോപിച്ചാണ് മൂന്ന് സൗദികളും മൂന്ന് പ്രവാസികളും ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
പബ്ലിക് പ്രോസിക്യൂഷനിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം, വാണിജ്യ തട്ടിപ്പ് വിരുദ്ധ നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായാണ് കേസ് രജിസ്റ്റർ ചെയ്യ്തിരിക്കുന്നത്.

ഉൽപ്പന്നങ്ങളുടെ വിപണനത്തിൽ, അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കാത്ത കാലഹരണപ്പെട്ട ഭക്ഷ്യവസ്തുക്കളുടെയും ഇലക്ട്രിക്കൽ ഉപകരണങ്ങളുടെയും വിൽപ്പന ഉൾപ്പെടെയുള്ള തട്ടിപ്പ് തന്ത്രങ്ങൾ പ്രതികൾ ഉപയോഗിച്ചതായി അന്വേഷണത്തിൽ വ്യക്തമായി.

വാണിജ്യ വഞ്ചന വിരുദ്ധ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് കർശനമായ ശിക്ഷകൾ ആവശ്യപ്പെട്ട് പ്രോസിക്യൂട്ടർമാർ കേസ് കോടതിക്ക് കൈമാറി.

വാണിജ്യ വഞ്ചനയിൽ ഏർപ്പെട്ടിരിക്കുന്നതോ അതുമായി ബന്ധപ്പെട്ടതോ ആയ വ്യക്തികൾ ക്രിമിനൽ കേസ് നേരിടേണ്ടിവരുമെന്നും വാണിജ്യ ഉൽപ്പന്നങ്ങൾക്ക് നിയമപരമായ പരിരക്ഷയുടെ പ്രാധാന്യം അം​ഗീകരിച്ചേ മതിയാകൂ എന്നും പബ്ലിക് പ്രോസിക്യൂഷൻ പറ‍ഞ്ഞു.

വാണിജ്യ മേഖലയിലെ വഞ്ചനാപരമായ പ്രവർത്തനങ്ങൾക്കെതിരായ ഒരു പ്രതിരോധമായി ഈ മുന്നറിയിപ്പിനെ കാണാനും പ്രോസിക്യൂഷൻ അറിയിച്ചു.

You May Also Like

More From Author

+ There are no comments

Add yours