സൗദി: സൗദിയിൽ ഇനി ബീച്ച് ക്ലീനിംഗിനായി റോബോട്ടും. ലോകപ്രശസ്ത ഡെസ്റ്റിനേഷനുകളായ ചെങ്കടലിൻ്റെയും അമാലയുടെയും ഡെവലപ്പർമാരായ റെഡ് സീ ഗ്ലോബൽ ആണ് റോബോർട്ടുകളെ അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരം ബീച്ചുകൾ മാലിന്യങ്ങളിൽ നിന്ന് മുക്തവുമാണെന്ന് ഉറപ്പാക്കാനാണ് അത്യാധുനിക റോബോട്ടിനെ ക്ലീനിംഗിനായി ഉപയോഗിക്കുന്നത്.
മണലിൻ്റെ ദൃശ്യഭംഗി വർധിപ്പിക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യങ്ങളുടെയും അവശിഷ്ടങ്ങളുടെയും പ്രശ്‌നം പരിഹരിക്കുന്നതിനുമായി പ്രത്യേകം രൂപകൽപ്പന ചെയ്‌തതാണ് നൂതന ഇലക്‌ട്രിക് റോബോട്ട്, ഒരു ക്യുബിക് സെൻ്റീമീറ്റർ വലിപ്പമുള്ള വസ്തുക്കളെ തിരിച്ചറിയാനുള്ള ശ്രദ്ധേയമായ കഴിവ് റോബോട്ടിനുണ്ട്.
ദൂരെ നിന്നും നിയന്ത്രിക്കാവുന്ന രീതിയിലാണ് റോബോട്ട് രൂപകൽപ്പന ചെയ്യ്തിരിക്കുന്നത്. അസാധാരണമായ വഴക്കത്തോടെ, മറ്റ് റോബോട്ടുകൾക്ക് വെല്ലുവിളി ഉയർത്തുന്ന ടെക്നോളജിയാണ് ഇലക്‌ട്രിക് റോബോട്ടിൽ ഒരുക്കിയിരിക്കുന്നത്. സൗദി പ്രസ് ഏജൻസി (എസ്‌പിഎ) പറയുന്നതനുസരിച്ച്, വെറും ഒരു മണിക്കൂറിനുള്ളിൽ, 3,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണം ഉള്ള സ്ഥലങ്ങൾ ക്ലീൻ ചെയ്യാൻ സാധിക്കും.
റോബോട്ട് അതിൻ്റെ പ്രവർത്തനം ചെങ്കടൽ ബീച്ചിലാണ് ആരംഭിക്കുന്നത്. ബീച്ചിനോട് ചേർന്ന് നിരവധി റിസോർട്ടുകളും, പ്രകൃതിരമണീയമായ പ്രദേശങ്ങളുമുണ്ട്. നിരവധി സന്ദർശകരെത്തുന്നതിനാൽ മിക്കപ്പോഴും ബീച്ചുകൾ മലിനമായി കിടക്കാറുണ്ട്. പൊരിവെയിലത്ത് ഇവിടം ക്ലീൻ ചെയ്യുക എന്നത് അസഹനീയമാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് അധികൃതർ റോബോട്ടിനെ അവതരിപ്പിച്ചിരിക്കുന്നത്.
രണ്ട് ഹോട്ടലുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് 2023-ലാണ് ചെങ്കടൽ ബീച്ച് വിനോദസഞ്ചാരികൾക്കായി തുറന്ന് കൊടുത്തത്.
2030-ൽ ചെങ്കടൽ എയർപ്പോർട്ട് നിലവിൽ വരും അതിൻ്റെ മഹത്തായ ഉദ്ഘാടനത്തോടെ, ചെങ്കടൽ മെഗാപ്രോജക്റ്റ് 22 ദ്വീപുകളിലും ആറ് പ്രധാന ഭൂപ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്ന 8,000 ഹോട്ടൽ യൂണിറ്റുകളും 1,000-ലധികം റെസിഡൻഷ്യൽ യൂണിറ്റുകളും ഉൾക്കൊള്ളുന്ന 50 റിസോർട്ടുകളുമടങ്ങുന്നതാണ്.
+ There are no comments
Add yours