യു.എ.ഇ: ഗാസ മുനമ്പിലെ പലസ്തീനികളെ സംരക്ഷിക്കാനും ഇസ്രായേൽ ലംഘനങ്ങൾ തടയാനുമുള്ള ലോക കോടതിയുടെ തീരുമാനത്തെ യുഎഇ സ്വാഗതം ചെയ്തു. ഗാസയിലെ സിവിലിയൻമാരുടെ ജീവൻ സംരക്ഷിക്കാൻ താൽക്കാലിക നടപടികൾ കൈക്കൊള്ളാനും നേരിട്ടുള്ള ശിക്ഷയും വംശഹത്യ നടത്താനുള്ള പരസ്യമായ യുദ്ധവും അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ICJ) പ്രാഥമിക വിധികളെയാണ് യുഎഇ സ്വാഗതം ചെയ്തത്.
ഇസ്രയേലിൻ്റെ ലംഘനങ്ങൾ തടയാനും പലസ്തീനികൾക്കുള്ള സംരക്ഷണം നൽകാനും ലക്ഷ്യമിട്ടുള്ള ഐസിജെയുടെ തീരുമാനത്തെ യുഎഇ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിക്കുകയായിരുന്നു.
ദക്ഷിണാഫ്രിക്കയുടെ ശ്രമങ്ങളെ യുഎഇ അഭിനന്ദിക്കുന്നുവെന്നും സിവിലിയൻമാർക്ക് സംരക്ഷണം നൽകേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറയുന്നുവെന്നും മാനുഷിക, ദുരിതാശ്വാസ സഹായങ്ങൾ അടിയന്തരമായും സുസ്ഥിരമായും തടസ്സങ്ങളില്ലാതെയും എത്തിക്കുന്നതും ഉറപ്പാക്കുന്നതും മന്ത്രാലയം വ്യക്തമാക്കി.
കൂടുതൽ ജീവഹാനി ഒഴിവാക്കാനും അധിനിവേശ പലസ്തീൻ പ്രദേശത്ത് സ്ഥിതിഗതികൾക്ക് പരിഹാരമുണ്ടാക്കാനും യു.എ.ഇ പ്രസ്ഥാവനയിൽ നിർദ്ദേശിച്ചു.
+ There are no comments
Add yours