യു.എ.ഇ: തൊഴിൽ ഐഡി ഉപയോഗിച്ചും പണം തട്ടിപ്പുക്കാർ എമിറേറ്റിൽ ഭീഷണിയാകുന്നു. ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ ലഭിക്കാൻ തട്ടിപ്പുകാർ ജീവനക്കാരുടെ ഐഡന്റിറ്റി ഉപയോഗിക്കുകയാണെന്ന് യു.എ.ഇ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനം തന്നെ മുന്നറിയിപ്പ് നൽകുന്നു.
യുഎഇ നിവാസികളുടെയും നിക്ഷേപകരുടെയും വ്യക്തിപരവും ബാങ്കിംഗ് വിവരങ്ങളും അറിയാനായി തട്ടിപ്പുക്കാർ തൊഴിൽ ഐഡി ഉപയോഗിക്കുന്നുണ്ടെന്ന് അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് കമ്പനി പുറത്തിറക്കിയ പ്രസ്ഥാവനയിൽ പറയുന്നു.
ഏതെങ്കിലുമൊരു കമ്പനിയുടെ പേരും ലോഗോയും ജീവനക്കാരുടെ പേരുകളും തട്ടിപ്പുകാർ ഓൺലൈനിൽ പ്രസിദ്ധപ്പെടുത്തും, നിക്ഷേപ അവസരങ്ങളും ടെൻഡറുകളും പരസ്യപ്പെടുത്താൻ ഈ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കുന്നു. ശേഷം വ്യക്തിപരവും ബിസിനസ്സ് വിവരങ്ങളും ക്രെഡിറ്റ് കാർഡോ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളോ നൽകാനും ടെൻഡർ ഫീസ് അടയ്ക്കാനും കമ്പനിയിൽ നിക്ഷേപിക്കാനും ആവശ്യപ്പെടുന്നു. ഒരൊറ്റ നോട്ടത്തിൽ തട്ടിപ്പ് തിരിച്ചറിയാൻ സാധിക്കാത്തവർ വിശദാംശങ്ങളെല്ലാം കൃത്യമായി നൽകിയ ശേഷം ബാങ്കിൽ നിന്നും പണം നഷ്ടമാകുമ്പോഴാണ് ചതി തിരിച്ചറിയുന്നത്.
അടുത്തിടെ ഒരു ട്രാവൽ സ്ഥാപനം യുഎഇ നിവാസികളെ വഞ്ചിക്കുകയും ഇതിലൂടെ നൂറുകണക്കിന് ആളുകൾക്ക് ഒരു ദശലക്ഷം ദിർഹം നഷ്ടമാവുകയും ചെയ്തതായി റിപ്പോർട്ട് ചെയ്യ്തിട്ടുണ്ട്. സമാനമായി, മറ്റൊരു യു.എ.ഇ.ക്കാരിയുടെ ജീവിത സമ്പാദ്യമായ 200,000 ദിർഹം ഫോൺ തട്ടിപ്പുകാർക്ക് നഷ്ടമായി.
ഓൺലൈനിൽ ഇത്തരം തട്ടിപ്പുകൾ നേരിട്ടേക്കാമെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും 2023 ഓഗസ്റ്റിൽ, അബുദാബിയിലെ ജുഡീഷ്യൽ അതോറിറ്റി യു.എ.ഇ നിവാസികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇപ്പോഴും തൊഴിൽ ഐഡി ഉപയോഗിച്ചു പോലും തട്ടിപ്പുക്കാർ എമിറേറ്റിൽ നിർബാധം ഇത് തുടരുകയാണ്.
+ There are no comments
Add yours