സൗദി: സൗദി അറേബ്യയിൽ അതിപുരാതനമായ ഗുഹ കണ്ടെത്തി. മദീനയുടെ വടക്കുകിഴക്ക് കടലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഖൈബർ പ്രദേശത്താണ് സൗദി അറേബ്യയിലെ ഏറ്റവും നീളം കൂടിയ ഗുഹ കണ്ടെത്തിയത്.
സൗദിയുടെ ജിയോളജിക്കൽ സർവേ രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ നിധികൾക്കൊപ്പം പുതിയ ഗുഹയും രാജ്യത്തിനായി ചേർത്ത് വയ്ക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. ഇനി മുതൽ രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങൾക്കൊപ്പം ഖൈബറിൽ കണ്ടെത്തിയ ഗുഹയും ഉൾപ്പെടുമെന്ന് ടൂറിസം വകുപ്പും അറിയിച്ചു.
അഞ്ച് കിലോമീറ്റർ നീളമുള്ള ഈ വിസ്മയിപ്പിക്കുന്ന ഗുഹ ജിയോളജിക്കൽ സംഘം വിശദമായി പരിശോധിച്ച് വരികയാണ്. “അബു അൽ വൂൾ”(Abu Al Wo’ol) എന്ന് പേരിട്ടിരിക്കുന്ന ഗുഹ വിനോദസഞ്ചാരികൾക്കായി തുറക്കുന്നതിന് മുമ്പ് കൂടുതൽ സാങ്കേതിക പഠനങ്ങൾക്ക് വിധേയമാക്കാൻ ഒരുങ്ങുകയാണെന്ന് സൗദി ജിയോളജിക്കൽ സർവേയുടെ ഔദ്യോഗിക വക്താവ് താരിഖ് അബ അൽ ഖൈൽ(Tariq Aba Al Khail) പറഞ്ഞു
നിരവധി ഐബെക്സ് അസ്ഥികൂടങ്ങളുടെ സാന്നിധ്യം ഗുഹയ്ക്കകത്ത് കണ്ടെത്തിയിട്ടുണ്ട്. അബു അൽ വൂളിനെ വേറിട്ടു നിർത്തുന്നത് അതിന്റെ വലിപ്പം മാത്രമല്ല ഇത്തരം ചരിത്ര ആകർഷണങ്ങൾ കൂടിയാണ്. നിലവിൽ സൗദി ജിയോളജിക്കൽ സർവേയിലെ ജിയോടൂറിസം ഡിപ്പാർട്ട്മെന്റ് നേതൃത്വം നൽകുന്ന രാജ്യത്തിന്റെ ജിയോപാർക്ക് പദ്ധതികൾക്ക് ഗുഹ ഉപയോഗിക്കാൻ സാധിക്കുമെന്ന കണക്ക് കൂട്ടലിലാണ് അധികൃതർ.
+ There are no comments
Add yours