കെയ്റോ: സൗദി അറേബ്യയുടെ നിയമങ്ങൾ ലംഘിച്ച് നുഴഞ്ഞുകയറ്റക്കാർക്ക് അഭയം നൽകിയതിന് മൂന്ന് പ്രവാസി വനിതകളോട് 50,000 റിയാൽ വീതം പിഴയടക്കാൻ സൗദി കോടതി ഉത്തരവിട്ടു.
നുഴഞ്ഞുകയറ്റക്കാരന് രാജ്യത്തിനുള്ളിൽ അഭയം നൽകുകയും സഹായിക്കുകയും ചെയ്തുവെന്നത് ഗുരുഗതമായ കുറ്റകൃത്യമാണെന്ന് കേസ് പരിഗണിക്കവെ കോടതി വ്യക്തമാക്കി. ഇത് നിയമലംഘനമാണെന്ന് അറിഞ്ഞു കൊണ്ടാണ് കുറ്റകൃത്യം നടത്തിയതെന്നും കോടതി വ്യക്തമാക്കി. മൂന്ന് പ്രവാസി വനിതകൾ ചേർന്ന് യെമൻ പൗരൻമാരെയാണ് സംരക്ഷിച്ചത്.
കുറ്റാരോപിതരായ ഓരോ പ്രതിയും 50,000 റിയാൽ വീതം പിഴ അടയ്ക്കണമെന്നാണ് കോടതി വിധി. നുഴഞ്ഞുകയറ്റക്കാർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ അവർക്ക് ഗതാഗതമോ പാർപ്പിടമോ ഏതെങ്കിലും തരത്തിലുള്ള സഹായമോ നൽകുന്നവർക്ക് പരമാവധി 15 വർഷം വരെ തടവും 1 മില്ല്യൺ റിയാൽ വരെ പിഴയും ലഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നുഴഞ്ഞുകയറ്റക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് അറസ്റ്റ് വാറണ്ട് വരെ പുറപ്പെടുവിക്കാവുന്ന കുറ്റകൃത്യമാണ്. ഇത് അപമാനകരമായ പ്രവൃത്തിയായും വിശ്വാസ ലംഘനമായും കണക്കാക്കപ്പെടുന്നുവെന്നും മന്ത്രാലയം പറഞ്ഞു.
ഏകദേശം 32.2 ദശലക്ഷം ജനസംഖ്യയുള്ള സൗദി അറേബ്യ, പ്രവാസി തൊഴിലാളികളുടെ ഒരു വലിയ സമൂഹത്തിന് ആതിഥേയത്വം വഹിക്കുന്നു. അതിനാൽ തന്നെ നിയമം പാലിക്കാതെ രാജ്യത്തേക്ക് കടക്കുന്ന ഒരാളെയും സംരക്ഷിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സർക്കാർ.”നിയമലംഘനമില്ലാത്ത രാജ്യം” എന്ന് വിളിക്കപ്പെടുന്ന ഉയർന്ന തലത്തിലുള്ള ദേശീയ പ്രചാരണം തന്നെ ഇതിനായി സർക്കാർ നടത്തുന്നുണ്ട്.
+ There are no comments
Add yours