യു.എ.ഇ: 2023ലും അറബ് രാജ്യത്തെ ഏറ്റവും ജനകീയനായ നേതാവായി മാറിയിരിക്കുകയാണ് സൗദി കീരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ(Amir Mohammed bin Salman). ‘ആർ.ടി അറബിക്’ ചാനൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് സൗദി കിരീടാവകാശി കഴിഞ്ഞ വർഷത്തെ ഏറ്റവും സ്വാധിനമുള്ള വ്യക്തിത്വമായി മാറിയത്.
കഴിഞ്ഞ ഡിസംബർ 15ന് ആണ് ആർ ടി അറബിക് ചാനൽ അഭിപ്രായ വോട്ടെടുപ്പ് ആരംഭിച്ചത്. വോട്ട് ചെയ്ത 5,30,399 പേരിൽ 69.3 ശതമാനം (3,66,403 വോട്ടുകൾ) സൽമാൻ രാജകുമാരന് ലഭിച്ചു. ഈ വർഷം ജനുവരി ഏഴ് വരെയാണ് വോട്ടെടുപ്പ് നടന്നത്. തുടർച്ചയായ മൂന്നാം തവണയാണ് അമീർ മുഹമ്മദ് ബിൻ സൽമാൻ ഏറ്റവും സ്വാധീനമുള്ള അറബ് നേതാവായി തെരഞ്ഞെടുക്കപ്പെടുന്നത്.
പശ്ചിമേഷ്യയ്ക്ക് ഉപകാരപ്രദമാകുന്ന പദ്ധതികളെല്ലാം സൽമാൻ രാജകുമാരൻ ഒരുക്കാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു പദ്ധതി തയ്യാറാക്കുന്നതിന്റെ തിരക്കിലാണ് അദ്ദേഹം. സമീപഭാവിയിൽ ലോകത്തെ ഏറ്റവും പ്രമുഖ നഗരമായി ‘ഖിദ്ദിയ’ മാറുമെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞിരുന്നു. തലസ്ഥാനമായ റിയാദിന് സമീപം നിർമാണം പൂർത്തിയാകുന്ന പദ്ധതിയുടെ ആഗോള ബ്രാൻഡിങ് നടപടി സംബന്ധിച്ച് പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം.
പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനും സൗദി യുവാക്കൾക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് ലക്ഷ്യമിടുന്നുവെന്നും കിരീടാവകാശി പറഞ്ഞു. റിയാദിൻറെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചക്കും നഗരവാസികളുടെ ജീവിത നിലവാരം ഉയർത്താനും ലോകത്തിലെ ഏറ്റവും വലിയ 10 നഗരങ്ങളിലൊന്നാക്കി മാറ്റാനും ഖിദ്ദിയ വലിയ പങ്കുവഹിക്കും.
+ There are no comments
Add yours