കുവൈറ്റ്: രാജ്യത്തെ ആയിരത്തിലധികം പ്രവാസികളെ നാടുകടത്താൻ ഒരുങ്ങുകയാണ് കുവൈറ്റ്. കുവൈറ്റിൽ വിവിധ നിയമങ്ങൾ ലംഘിച്ചതിന് പുതുവർഷത്തിന്റെ ആദ്യ അഞ്ച് ദിവസങ്ങളിൽ സുരക്ഷാ പരിശോധനയിൽ ആയിരത്തിലധികം പ്രവാസികളാണ് അറസ്റ്റിലായത്.
കസ്റ്റഡിയിലെടുത്തവരിൽ ഭൂരിഭാഗം പോരും ഇപ്പോൾ നിയമപ്രകാരം നാടുകടത്താനുള്ള നടപടി നേരിടുകയാണ്. ഇത്തരം നിയമലംഘകരെ രാജ്യത്ത് നിന്ന് നാട് കടത്തുന്നതിനുള്ള സുരക്ഷാ കാമ്പെയ്‌നുകൾ മുൻ ഉപപ്രധാനമന്ത്രിയും നിലവിലെ കുവൈറ്റ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ്(Sheikh Talal Al Khaled) നിർദ്ദേശിച്ച വിപുലമായ ശ്രമത്തിന്റെ ഭാഗമാണ്.
നിയമപരമായ തൊഴിൽ സമ്പ്രദായങ്ങൾ സംരക്ഷിക്കാനുള്ള പ്രതിബദ്ധത സർക്കാരിനുണ്ടെന്നും ഈ കാമ്പെയ്‌നുകളുടെ ആവശ്യകത അത്യാവശ്യമാണെന്നുമാണ് ഷെയ്ഖ് തലാൽ അൽ ഖാലിദ്.കഴിഞ്ഞ വർഷം കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രാദേശിക നിയമങ്ങൾ ലംഘിച്ചതിന് ഏറ്റവും കൂടുതൽ പ്രവാസികളെ നാടുകടത്തുന്നത് റിപ്പോർട്ട് ചെയ്തിരുന്നു.
ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലെ കണക്കുകൾ പ്രകാരം 17,701 സ്ത്രീകൾ ഉൾപ്പെടെ 42,892 പ്രവാസികളെയാണ് നാടുകടത്തിയത്. ഇതിൽ 24,609 പുരുഷന്മാരും 17,656 സ്ത്രീകളും ഉൾപ്പെടുന്ന 42,265 പേരെയാണ് നാടുകടത്തിയത്.
+ There are no comments
Add yours