പ്രവാചകന്റെ പള്ളിയിൽ ദിവസവും ഉപയോഗിക്കുന്നത് 30 ടൺ പെർഫ്യൂം

1 min read
Spread the love

മദീന: ലോകമെമ്പാടുമുള്ള മുസ്ലീം വിശ്വാസികളുടെ പ്രധാന ലക്ഷ്യസ്ഥാനമായ മദീനയിലെ രണ്ടാമത്തെ വിശുദ്ധ സ്ഥലമായ പ്രവാചകന്റെ പള്ളിയിൽ ദിവസവും 115 ടൺ അണുനശീകരണ വസ്തുക്കളും 30 ടൺ (30,000 ലിറ്റർ) സുഗന്ധദ്രവ്യങ്ങളും ഉപയോഗിക്കുന്നു.

പ്രവാചകന്റെ പുണ്യഭൂമിയെ അണുവിമുക്തമാക്കിയും സു​ഗന്ധപൂരിതമാക്കിയും സൂക്ഷിക്കാനാണ് അധികാരികൾ ഇത്രയേറെ വസ്തുക്കൾ ഉപയോ​ഗിക്കുന്നതെന്ന് മസ്ജിദുകളുടെ നിയന്ത്രണമുള്ള ജനറൽ അതോറിറ്റി ഡെപ്യൂട്ടി ചീഫ് ഫൗസി അൽ ഹുജൈലി(Fawzi Al Hujaili) പറഞ്ഞു.

മസ്ജിദിൽ സുഗന്ധദ്രവ്യങ്ങൾക്കായി ഉപയോഗിക്കുന്ന അളവ് പ്രതിദിനം 30 ടണ്ണിലെത്തും. അണുനശീകരണം, ഫ്ലോർ വാഷിംഗ് എന്നിവയ്ക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ 600 ഉപകരണങ്ങളിൽ കൂടുതലാണ്, അവ ഓരോന്നും നന്നായി പരിശീലനം ലഭിച്ച തൊഴിലാളികളാണ് ഉപയോ​ഗിക്കുന്നത്.

മക്കയിലെ ഇസ്‌ലാമിന്റെ ഏറ്റവും പുണ്യസ്ഥലമായ ഗ്രാൻഡ് മസ്ജിദിൽ ഉംറ അല്ലെങ്കിൽ ചെറിയ തീർത്ഥാടന ചടങ്ങുകൾ നടത്തിയ ശേഷം, നിരവധി തീർഥാടകർ പ്രവാചകന്റെ പള്ളിയിലേക്ക് പ്രാർത്ഥിക്കാനും മുഹമ്മദ് നബി (സ)യുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന അൽ റൗദ അൽ ശരീഫ സന്ദർശിക്കാനും എത്താറുണ്ട്.

കഴിഞ്ഞ മാസം അവസാനം പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം ഒരാഴ്ച ഏകദേശം 5.2 മില്യൺ മുസ്ലീങ്ങൾ നബിയുടെ പള്ളിയിൽ പ്രാർത്ഥന നടത്തി. ആറ് മാസം മുമ്പ് ആരംഭിച്ച നിലവിലെ സീസണിൽ വിദേശത്ത് നിന്ന് 10 ദശലക്ഷം മുസ്ലീങ്ങൾ ഉംറ നിർവഹിക്കുമെന്ന് സൗദി അറേബ്യ പ്രതീക്ഷിക്കുന്നു.

You May Also Like

More From Author

+ There are no comments

Add yours