ജിദ്ദ: സൗദി അറേബ്യയിലെ വിദേശ ജോലിക്കാരുടെ എണ്ണം 1.34 കോടി കവിഞ്ഞു. പ്രവാസികളുടെ എണ്ണത്തിൽ ഇന്ത്യക്കാരെ പിന്തള്ളി ബംഗ്ലാദേശുകാർ ഒന്നാമതെത്തിയതായും ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ആദ്യമൂന്ന് സ്ഥാനങ്ങളിൽ ഏഷ്യൻ രാജ്യങ്ങളാണ്.
കഴിഞ്ഞ വർഷാവസാനം വരെയുള്ള കണക്കുകളാണ് അധികൃതർ പുറത്തുവിട്ടത്. ഇതനുസരിച്ച് സൗദിയിൽ 21 ലക്ഷത്തിലേറെ ബംഗ്ലാദേശുകാർ ജോലി ചെയ്യുന്നു. ആകെ പ്രവാസികളിൽ 15.8 ശതമാനം ബംഗാളികളാണ്. ആകെ പ്രവാസികളിൽ ഇന്ത്യക്കാർ 14.1 ശതമാനവുമായി ഇന്ത്യക്കാർ രണ്ടാംസ്ഥാനത്താണ്. സൗദിയിൽ 19 ലക്ഷം ഇന്ത്യക്കാരാണുള്ളത്.
സൗദിയിലെ പ്രവാസികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് പാക്കിസ്ഥാനികളാണ്. പാക്കിസ്ഥാനിൽ നിന്നുള്ള 18 ലക്ഷത്തിലേറെ പ്രവാസികൾ സൗദിയിലുണ്ട്. ആകെ പ്രവാസികളിൽ 13.6 ശതമാനം പാക്കിസ്ഥാനികളാണ്. ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്താൻ എന്നീ ഏഷ്യൻ രാജ്യങ്ങൾക്കു പിന്നാലെ യെമൻ നാലാം സ്ഥാനത്തെത്തി. യെമനിൽ നിന്നുള്ള 18 ലക്ഷം പേരാണ് സൗദിയിലുള്ളത്. സൗദി പ്രവാസികളിൽ 13.6 ശതമാനം യെമനികളാണ്.
+ There are no comments
Add yours