റിയാദ്: സൗദി അറേബ്യയിൽ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ രണ്ട് ബംഗ്ലാദേശികൾക്ക് വധശിക്ഷ നടപ്പാക്കി. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക തർക്കത്തെ തുടർന്നാണ് കൊലപാതകം.
മദ്സിറാജുൽ മദ്ജലാൽ ബീഫാരി, മുഫസൽ മൗജൂൻ അലി എന്നിവരുടെ വധശിക്ഷയാണ് ജിസാനിൽ നടപ്പാക്കിയത്. ഇന്ത്യക്കാരൻ മുഹമ്മദ് അർസൂഖാനെ കാറിൽ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി തുണിക്കഷണം ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചും വായിൽ കീടനാശിനി സ്പ്രേ ചെയ്തുമാണ് കൊലപ്പെടുത്തിയത്. പ്രതികൾ ലഹരി ഗുളികകളും ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ മൂന്നു പേരെ കൊലപ്പെടുത്തിയ ബംഗ്ലാദേശുകാരന്റെ വധശിക്ഷ നടപ്പാക്കിയിരുന്നു. ബംഗ്ലാദേശുകാരൻ മുഹമ്മദ് അബുൽഖാസിം റുസ്തം അലി, ഇന്തോനേഷ്യക്കാരികളായ ഖദീജ മുനീർ, കാർത്തീനി എന്നിവരെ കൊലപ്പെടുത്തുകയും മറ്റൊരാളെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത അബുൽകലാം അശ്റഫ് അലിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
+ There are no comments
Add yours