ഒളിമ്പിക്സിൽ വീണ്ടും ലിംഗനീതി വിവാദം ഉയരുകയാണ്. വനിതകളുടെ വെൽറ്റർവെയ്റ്റ് ബോക്‌സിങ് മത്സരം ആരംഭിച്ച് 46 സെക്കന്റിനുള്ളിൽ ഇറ്റാലിയൻ ബോക്‌സർ ആൻജല കരീന പിൻവാങ്ങി. ഇതിന് പിന്നാലെയാണ് ലിംഗനീതി വിവാദം ഉയർന്നത്.
അൽജീരയക്കാരിയായ ഇമാൻ ഖലീഫിൽ നിന്ന് മൂക്കിന് ഇടിയേറ്റ ആൻജല മത്സരത്തിൽ നിന്ന് പിന്മാറ്റം പ്രഖ്യാപിക്കുകയായിരുന്നു. വനിതകളുടെ മത്സര വിഭാഗത്തിലാണ് ഇമാൻ ഖലീഫ് മത്സരിക്കുന്നതെങ്കിലും താരത്തിന്റെ ലിംഗവിഭാഗം ഏതാണെന്ന് സംബന്ധിച്ച് നേരത്തെ തന്നെ വിവാദമുണ്ടായിരുന്നു.
2023ൽ ബോക്‌സിങ് അസോസിയേഷന്റെ (ഐബിഎ) ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിന് മുമ്പ് ഇത്തരമൊരു ആരോപണം ഉയർന്നിരുന്നു. തുടർന്ന് ഇമാൻ ഖലീഫ് ലിംഗനിർണ്ണ പരിശോധന നടത്തിയപ്പോൾ പരാജയപ്പെട്ടിരുന്നു.
വനിതാ വിഭാഗത്തിൽ താരത്തെ പങ്കെടുപ്പിക്കാനാവില്ലെന്നാണ് ഐബിഎ നിലപാടെടുത്തത്. പുരുഷ ശരീരത്തിലുള്ള എക്‌സ്, വൈ ക്രോമസോമുകളുടെ സാന്നിധ്യം ഇമാൻ ഖലീഫിന്റെ ശരീരത്തിലുണ്ടെന്ന് കണ്ടെത്തിയിരുന്നു.
അതുകൊണ്ടുതന്നെ താരത്തിന് അന്ന് പെങ്കെടുക്കാനും സാധിച്ചില്ല. എന്നാൽ പാരീസ് ഒളിംപിക്‌സിൽ ഇമാൻ ഖലീഫ് വനിതാ വിഭാഗത്തിൽ പങ്കെടുക്കുകയായിരുന്നു. ഐബിഎയുടെ പരിശോധന ഫലത്തെ രാജ്യാന്തര ഒളിംപിക് കമ്മിറ്റി അംഗീകരിക്കുന്നില്ല.
ഇതോടെയാണ് പാരീസ് ഒളിംപിക്‌സിൽ വനിതാ വിഭാഗത്തിൽ മത്സരത്തിൽ ഇമാൻ ഖലീഫിന് അവസരം ലഭിച്ചത്. പുരുഷ ഹോർമോണുകൾ ശരീരത്തിലുള്ള ഇമാന് ശാരീരികമായി പുരുഷനെപ്പോലെയുള്ള കരുത്താണുള്ളത്.
അതുകൊണ്ടുതന്നെ വനിതാ വിഭാഗത്തിൽ മത്സരിപ്പിക്കരുതെന്നാണ് ആവശ്യം ഉയരുന്നത്. മത്സരത്തിന് ശേഷം മുട്ടുകുത്തിയിരുന്ന് ആൻജല കരയുകയും താൻ തോറ്റതല്ലെന്ന് പറയുകയും ചെയ്തു. ഇമാൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചപ്പോൾ കൈ തട്ടിമാറ്റുകയും ഹസ്തദാനം നൽകാൻ വിസമ്മതിക്കുകയും ചെയ്തു.
ഇമാൻ ഖലീഫിനെ തുടർന്ന് മത്സരിപ്പിക്കാൻ അനുവദിക്കരുതെന്നും ലിംഗനിർണ്ണയം നടത്തണമെന്നും ലിംഗനീതി വേണമെന്നുമുള്ള ആവശ്യം ഇതിനോടകം ശക്തമായി ഉയരുന്നുണ്ട്. എന്നാൽ അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റി ഇതിനോട് പ്രതികരിച്ചില്ല. ഇമാൻ തുടരുകയും വരുന്ന മത്സരങ്ങളിൽ മറ്റ് താരങ്ങളും സമാന ആരോപണം ഉന്നയിക്കുകയും ചെയ്താൽ ഇമാൻ ഖലീഫിന് കാര്യങ്ങൾ കടുപ്പമാവുമെന്ന് ഉറപ്പാണ്. അങ്ങനെ വന്നാൽ പരിശോധനക്ക് അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റി നിർദേശം നൽകിയേക്കും.
+ There are no comments
Add yours