റോം: എണ്ണ വിപണിയുടെ സുസ്ഥിരത ഉറപ്പാക്കാൻ കൂട്ടായ ശ്രമങ്ങൾ ആവശ്യമാണെന്ന് സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ(Abdulaziz bin Salman)രാജകുമാരൻ പറഞ്ഞു. ഇത് സൗദി അറേബ്യയുടെ മാത്രം ഉത്തരവാദിത്തമല്ല. മറിച്ച് ലോകത്തിന്റെ കൂടി കടമയാണെന്ന് അദ്ദേഹം പറയുന്നു.
ഫ്ലോറൻസിൽ നടന്ന ബേക്കർ ഹ്യൂസ് 2024 വാർഷിക യോഗത്തിന് നൽകിയ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഈ പരാമർശങ്ങൾ നടത്തിയത്. ഈ വർഷത്തെ ഇവൻ്റിൻ്റെ തീം “ഊർജ്ജസ്വലമായ മാറ്റം”(Energizing Change) എന്നതാണ്.
സൗദി അറേബ്യയും, വ്യാപാര മേഖലയിലെ പങ്കാളികളും എണ്ണ വിപണിയുടെ സ്ഥിരതയെ പിന്തുണയ്ക്കുന്നതിൽ എപ്പോഴും സജീവമാണ്, എന്നാൽ അന്താരാഷ്ട്ര എണ്ണ വിപണിയുടെ ആരോഗ്യവും സുരക്ഷയും ആഗോള എണ്ണ വിപണിയിലെ പ്രമുഖർ എന്ന നിലയിൽ സൗദി അറേബ്യയുടെ മാത്രം ഉത്തരവാദിത്തമല്ല, മറിച്ച് എല്ലാവരുടെയും കടമയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്ന് അബ്ദുൽ അസീസ് രാജകുമാരൻ പറഞ്ഞു.
എന്നിരുന്നാലും, ലോകത്തിൽ ഒരു പ്രധാന അന്തർദേശീയ ഊർജ്ജ വിതരണക്കാരൻ എന്ന നിലയിൽ രാജ്യത്തിനാണ് പ്രധാന പങ്കെന്നും മന്ത്രി കൂട്ടിചേർത്തു.
ലോകത്തിൻ്റെ തുടർച്ചയായ സാമ്പത്തിക വളർച്ച സുരക്ഷിതവും വിശ്വസനീയവുമായ ഊർജ്ജ വിതരണ ശൃംഖല നിലനിർത്തുന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
2019 സെപ്തംബറിൽ രാജ്യത്തിൻ്റെ ഊർജ ഇൻഫ്രാസ്ട്രക്ചറിന് നേരെയുണ്ടായ ആക്രമണവും COVID-19 പാൻഡെമിക് പോലുള്ള സംഭവങ്ങളും ഫ്ലോറൻസ് കോൺഫറൻസിൽ എണ്ണ വിപണിയെ എങ്ങനെ സ്വാധീനിച്ചുവെന്ന് അബ്ദുൾ അസീസ് രാജകുമാരൻ വിശദീകരിച്ചു. “ആഗോള വിപണിയുടെയും ലോക സമ്പദ്വ്യവസ്ഥയുടെയും നന്മയ്ക്കായി ഞങ്ങൾ എല്ലായ്പ്പോഴും എല്ലാ വഴികളിലൂടെയും സഞ്ചരിച്ചിട്ടുണ്ടെന്നും,” മന്ത്രി കൂട്ടിച്ചേർത്തു.
ഊർജ സ്രോതസ്സുകളിൽ നിന്നും സൗദി അറേബ്യ കണക്ക് കൂട്ടുന്ന ശുദ്ധമായ ഊർജ്ജം എന്ന ആഗോള ലക്ഷ്യം കൈവരിക്കുന്നതിന് ഒരു സംരംഭം ആരംഭിച്ച് കൂടുതൽ സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പ് സൗദി അറേബ്യ കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“സുസ്ഥിരവും അർത്ഥവത്തായതുമായ ആഗോള മാറ്റം കൈവരിക്കുന്നതിന് ഏകോപിതവും സഹകരണപരവുമായ ശ്രമങ്ങൾ ആവശ്യമാണെന്ന് COP28 ൽ ലോക രാജ്യങ്ങൾ വ്യക്തമാക്കിയതാണെന്നും അതിനായി നമ്മൾ പോരാടമമെന്നും സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ ആഹ്വാനം ചെയ്യ്തു.
+ There are no comments
Add yours