യു.എ.ഇ: രാജ്യത്ത് വർദ്ധിച്ചുവരുന്ന വാട്ട്‌സ്ആപ്പ് തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകളിലൊന്നായ ബിനാൻസ്. ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം, ഫേസ്ബുക്ക്, ഇമെയിൽ എന്നിവ ഔദ്യോഗിക ആശയവിനിമയ ചാനലുകൾ മാത്രമാണെന്ന് ബിനാൻസ് വ്യക്തമാക്കി. സോഷ്യൽമീഡിയകൾ വഴിയുള്ള തട്ടിപ്പിനെതിരെയാണ് മുന്നറിയിപ്പ്.
ബിനാൻസ് പ്രതിനിധി എന്ന പേരിൽ വ്യാജൻമാർ വാട്സ്ആപ്പ് ഉൾപ്പെടെയുള്ള സോഷ്യൽമീഡിയകളിൽ വിലസി നടക്കുകയാണ്. യു.എ.ഇയിലെ ഒരുപാടാളുകൾ ഈ തട്ടിപ്പിന് ഇരയായിട്ടുമുണ്ട്. ബിനാൻസ് നൽകിയ മുന്നറിയിപ്പ് അനുസരിച്ച്, സോഷ്യൽ മീഡിയയിലൂടെയും മറ്റ് ആപ്ലിക്കേഷനുകളിലൂടെയും ക്രമാതീതമായ തട്ടിപ്പാണ് രേഖപ്പെടുത്തുന്നത്. പലർക്കും പല തരത്തിലുള്ള നഷ്ടങ്ങളും ഈ തട്ടിപ്പിലൂടെ ഉണ്ടാകുന്നു.
ഔദ്യോഗിക ആശയവിനിമയ പ്ലാറ്റ് ഫോമുകൾ മാത്രം ഉപയോഗിക്കണമെന്നും ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ബിനാൻസ് ഉപയോക്താക്കളോട് അഭ്യർത്ഥിക്കുന്നു
ഒരു തരത്തിലും നമുക്കാവശ്യമില്ലാത്ത ചില മെസ്സേജുകൾ അല്ലെങ്കിൽ നോട്ടിഫിക്കേഷനുകൾ സോഷ്യൽ മീഡിയകൾ വഴി എത്തിയാൽ സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. കൂടാതെ, ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കണമെന്നും ബിനാൻസ് മുന്നറിയിപ്പ് നൽകുന്നു.
ക്രിപ്‌റ്റോയുടെയും സോഷ്യൽ മീഡിയയുടെയും സാധ്യതകൾ ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ് ഈ സാഹചര്യത്തിൽ ലോകമെമ്പാടും ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ആശയവിനിമയ ചാനലായ വാട്ട്‌സ്ആപ്പിനെ കൂടുതൽ ശ്രദ്ധിക്കണം. തട്ടിപ്പിനുള്ള കോൺടാക്റ്റ് പോയിന്റായി സ്കാമർമാർ ലക്ഷ്യമിടുന്നത് വാട്സ്ആപ്പിനെയാണ് – മുന്നറിയിപ്പിൽ ബിനാൻസ് വ്യക്തമാക്കുന്നു.
“ഉപയോക്തൃ സുരക്ഷ, സംരക്ഷണം, വിവര സുരക്ഷ, വിദ്യാഭ്യാസ സംരംഭങ്ങൾ എന്നിവയ്ക്കുള്ള സകല പ്രോത്സാഹനങ്ങളും നൽകുമെന്നതിൽ ബിനാൻസ് ഉറച്ചുനിൽക്കുന്നു. കൂടുതൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന തട്ടിപ്പ് തന്ത്രങ്ങൾക്കെതിരെ ജാഗ്രത പുലർത്തുന്നത് ഇത്തരം വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ നിന്ന് നമ്മളെ സംരക്ഷിക്കുന്നതിനുള്ള ഏക മാർഗമാണെന്ന് ബിനാൻസിലെ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ നഥാൻ സ്വെയിൻ പറഞ്ഞു
ഒരു ബിനാൻസ് പ്രതിനിധിയായി ആൾമാറാട്ടം നടത്താൻ സ്‌കാമർമാർ സൃഷ്‌ടിച്ച വ്യാജ വാട്ട്‌സ്ആപ്പ് പ്രൊഫൈലിലൂടെയാണ് തട്ടിപ്പ് നടക്കുന്നത്. മിക്ക കേസുകളിലും ഉപയോക്താവിൻ്റെ അക്കൗണ്ടിൽ അടിയന്തര പ്രശ്‌നം ക്ലെയിം ചെയ്യുകയും രഹസ്യ വിവരങ്ങൾ കൈമാറാൻ ഇരകളെ നിർബന്ധിക്കുകയും ചെയ്യുന്നു. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകാൻ ഇവർ ആവശ്യപ്പെടും പൊതുവേ ഇതാണ് തട്ടിപ്പിന്റെ രീതി.
+ There are no comments
Add yours