ലെബനൻ പേജർ സ്ഫോടനങ്ങൾ: ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷം കൂടുതൽ കനക്കുന്നു!

0 min read
Spread the love

ഹിസ്ബുള്ളയ്‌ക്കെതിരായ സൈനിക നീക്കം ശക്തിപ്പെടുത്തുമെന്ന ഇസ്രയേലി നേതാക്കളുടെ പ്രതികരണത്തിന്റെ തുടർച്ചയിലാണ് ഇന്നലെ ആക്രമണം നടക്കുന്നത്. ഇത് ഇസ്രയേലിന്റെ ക്രിമിനൽ അക്രമണമാണെന്നാണ് ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കത്തി പറഞ്ഞത്. ലെബനന്റെ പരമാധികാരത്തെ ലംഘിക്കുന്നതാണ് ഈ നീക്കമെന്നും മിക്കത്തി പറഞ്ഞു. മുൻ ഇസ്രായേലി പ്രതിരോധ ഉദ്യോഗസ്ഥനെ വധിക്കാൻ ഹിസ്ബുള്ള ശ്രമിച്ചതിലുള്ള പ്രതികാരനടപടിയായാണ് ഇപ്പോൾ നടന്ന ആക്രമണം എന്നാണ് ഹിസ്ബുള്ള വിലയിരുത്തുന്നത്.

ആക്രമണത്തിൻ്റെ സ്വഭാവത്തിൽനിന്നും മൊസാദിന്റെ ആസൂത്രണമാണിതെന്ന നിഗമനത്തിലേക്കെത്താമെന്നും എന്നാൽ ഈ അക്രമണം നിലവിലെ സ്ഥിതിയിൽ മാറ്റമൊന്നും വരുത്തില്ലെന്നും വിദഗ്ധർ പറയുന്നു. ഹിസ്ബുള്ളയെ തങ്ങളുടെ അതിർത്തിയിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഭീഷണിയായാണ് ഇസ്രയേൽ കണക്കാക്കുന്നത്. ഇവർക്കിടയിൽ നിരവധിതവണ യുദ്ധങ്ങളുണ്ടായിട്ടുമുണ്ട്. അവസാനം യുദ്ധമുണ്ടായത് 2006ലാണ്

പേജർ ആക്രമണം

മൊബൈൽ ഫോണുകൾ ഇസ്രായേൽ ഹാക്ക് ചെയ്യാൻ സാധ്യതയുള്ളതിനാൽ, ഇത്തരമൊരു ആക്രമണം ഭയന്നാണ് ഹിസ്ബുള്ള ആശയവിനിമയത്തിനായി പേജറുകൾ തിരഞ്ഞെടുത്തത്. എന്നാൽ ഈ അക്രമം സൂചിപ്പിക്കുന്നത് ഹിസ്ബുള്ള പ്രവർത്തകർ ഉപയോഗിച്ച ആയിരക്കണക്കിന് പേജറുകളിലേക്ക് സ്‌ഫോടക വസ്തുക്കൾ വയ്ക്കാനും ഡിവൈസ് ഹാക്ക് ചെയ്ത് ബാറ്ററി അധികമായി ചൂടാക്കി സ്ഫോടനം സാധ്യമായത് ഈ പേജറുകളുടെ സപ്ലൈ ചെയിനിനകത്ത് കടന്നുകയറിയതിലൂടെയാണ്.

യുഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സുരക്ഷാ വിദഗ്ധൻ ദിമിത്രി അൽപ്പറോവിച്ച് പറയുന്നതനുസരിച്ച് ചരിത്രത്തിൽ ഏറ്റവും വലിയ സപ്ലൈ ചെയിൻ ആക്രമണങ്ങളിൽ ഒന്നാകും ഇന്നലെ ലെബനണിൽ നടന്നത്.

ഒക്ടോബർ ഏഴിന് ഗാസയിൽ ഇസ്രായേൽ അക്രമം ആരംഭിച്ച സമയത്താണ് തങ്ങളുടെ അംഗങ്ങളോട് ഹിസ്ബുള്ള, അക്രമണസാധ്യതയുള്ളതിനാൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കരുതെന്നും പകരം ആശയവിനിമയത്തിനായി പേജറുകൾ ഉപയോഗിക്കാമെന്നും നിർദേശിക്കുന്നതെന്നാണ് ബിബിസി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹിസ്ബുള്ള പുതുതായി വാങ്ങിയ പേജറുകളിൽ ഇസ്രയേൽ സ്ഫോടകവസ്തുക്കൾ വച്ചതായാണ് ഇപ്പോൾ സംശയിക്കുന്നത്. ഒരു ടെക്സ്റ്റ് മെസ്സേജിലൂടെ സ്‌ഫോടകവസ്‌തു ആക്ടിവേറ്റ് ചെയ്യാൻ സാധിക്കുമെന്നും വിദഗ്ധർ പറയുന്നു. ഹിസ്ബുള്ള പ്രവർത്തകർ തന്നെ പറയുന്നതനുസരിച്ച് സ്ഫോടനം നടക്കുന്നതിനു തൊട്ടുമുമ്പായി പേജറുകളിൽനിന്ന് ബീപ്പ് ശബ്ദം ഉണ്ടായിരുന്നു.

You May Also Like

More From Author

+ There are no comments

Add yours