അബുദാബി: രഹസ്യ തീവ്രവാദ സംഘടന രൂപീകരിച്ച് കള്ളപ്പണം വെളുപ്പിച്ചതിന് നിരവധി പേർ പിടിയിലായ കേസിൽ അബുദാബി ഫെഡറൽ കോടതി കഴിഞ്ഞ ദിവസം വാദം കേട്ടു. അഞ്ച് മണിക്കൂറിലധികം നീണ്ടുനിന്ന സെഷനിലാണ് പ്രതിയുടെ സാന്നിധ്യത്തിൽ പബ്ലിക് പ്രോസിക്യൂഷൻ്റെ വാദം കോടതി കേട്ടത്.
സാങ്കേതിക റിപ്പോർട്ടുകൾ, ഓഡിയോ, വീഡിയോ സാമഗ്രികൾ, രേഖാമൂലമുള്ള ഡോക്യുമെന്റുകൾ എന്നിവ ഉൾപ്പെടുന്ന തെളിവുകൾ പ്രോസിക്യൂഷൻ പ്രതികൾക്കെതിരെ സമർപ്പിച്ചു.
ഈ കേസ് 2012 ലെ സ്റ്റേറ്റ് സെക്യൂരിറ്റിയിലെ കേസ് നമ്പർ 79-ൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്നും പ്രതികളുടെ പുനർവിചാരണയല്ലെന്നും പ്രോസിക്യൂഷൻ അവരുടെ ഹർജികളിൽ സ്ഥിരീകരിച്ചു. പ്രതികളിൽ നിന്ന് ലഭിച്ച കുറ്റസമ്മത മൊഴികൾ സംസ്ഥാന അധികാരികൾ നടത്തിയ അന്വേഷണങ്ങളുമായി പൊരുത്തപ്പെടുന്നതായും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
‘കമ്മിറ്റി ഫോർ ജസ്റ്റിസ് ആൻഡ് ഡിഗ്നിറ്റി’ എന്ന പേരിൽ സംഘടന രൂപീകരിച്ച് ഭരണകൂടത്തിനെതിരായ അക്രമങ്ങൾക്കും പ്രകടനങ്ങൾക്കും ആളുകളെ പ്രേരിപ്പിക്കുന്നതിന് ഇത് ഉപയോഗിച്ചുവെന്നാണ് പ്രതികൾക്കെതിരെയുള്ള ആരോപണം.
യു.എ.ഇ മണ്ണിൽ അക്രമവും ഭീകരവാദവും നടത്തിയതിന്, യു.എ.ഇ.യിലെ മുസ്ലീം ബ്രദർഹുഡിൻ്റെ ഭീകരസംഘടനയിലെ അംഗങ്ങളായ 84 പ്രതികളെ യു.എ.ഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി വിചാരണയ്ക്കായി അബുദാബി ഫെഡറൽ അപ്പീൽ കോടതിയിലേക്ക് അയക്കികയായിരുന്നു.
+ There are no comments
Add yours