ഷാർജ: അറബ് വനിതാ കായിക ടൂർണമെന്റിന്റെ (എഡബ്ല്യുഎസ്ടി) ഏഴാം പതിപ്പ് ഫെബ്രുവരി 2 മുതൽ 12 വരെ നടക്കും. എട്ട് ഇനങ്ങളിലായി 14 രാജ്യങ്ങളിൽ നിന്നുള്ള 550 വനിത കായികതാരങ്ങൾ മത്സരിക്കും.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി(Sheikha Jawaher Bint Mohammed Al Qasimi)യുടെ ഭാര്യ ശൈഖ ജവഹർ ബിൻ മുഹമ്മദ് അൽ ഖാസിമി(Sheikha Jawaher Bint Mohammed Al Qasimi)യുടെ നേതൃത്വത്തിൽ ഷാർജ വിമൻസ് സ്‌പോർട്‌സ് ഫൗണ്ടേഷനാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. അറബ് രാജ്യങ്ങളുടെ ഒളിമ്പിക്സ് ലക്ഷ്യങ്ങളിലേക്കുള്ള ചുവട്‍വയ്പ്പ് കൂടിയാണ് ടൂർണമെന്റ്.
അറബ് സ്ത്രീകളെ കൂടുതൽ ശക്തരാക്കാനും അവർക്ക് കൂടുതൽ സാങ്കേതിക നിലവാരം ഉറപ്പിക്കാനും കായിക മത്സരങ്ങളിലേക്കുള്ള അവരുടെ പങ്കാളിത്തം ഉറപ്പാക്കാനും കൂടി വേണ്ടിയാണ് ടൂർണ്ണമെന്റ് കൊണ്ട് ലക്ഷ്യമിടുന്നത്.
എല്ലാ കായിക മേഖലയിലേക്കും സ്പോർട്സിൽ താൽപ്പര്യമുള്ള ഷാർജയിലെ ഓരോ വനിതയും പങ്കാളിത്തം ഉറപ്പാക്കണമെന്നും, ഇതുവഴി രാജ്യത്തിന് അഭിമാനമായി കായിക താരമായി വളരാനുള്ള അവസരമായി ഇത്തരം ടൂർണമെന്റുകളെ കണക്കാക്കണമെന്നും, കൂടുതൽ ശാരീരിക ക്ഷമത വീണ്ടെടുക്കാൻ ഇതുവഴി നിങ്ങൾക്ക് സാധിക്കുമെന്നും അറബ് വനിതാ കായിക ടൂർണമെന്റ് ഹയർ സ്റ്റിയറിംഗ് കമ്മിറ്റി വൈസ് ചെയർമാൻ ഹനാൻ അൽ മഹ്മൂദ് പറഞ്ഞു.
അത്‌ലറ്റിക്‌സിൽ 12 ടീമുകൾ പങ്കെടുക്കും, തുടർന്ന് ഒമ്പത് ടീമുകളുള്ള വോളിബോൾ, എട്ട് ടീമുകൾ വീതമുള്ള ബാസ്‌ക്കറ്റ്‌ബോളും കരാട്ടെയും. ഏഴ് ടീമുകളുള്ള വോളിബോൾ, അമ്പെയ്ത്ത്, ഫെൻസിങ് മത്സരങ്ങളിൽ ആറ് ടീമുകൾ വീതവും ഷൂട്ടിംഗിൽ അഞ്ച് ടീമുകളും പങ്കെടുക്കും. ഷാർജയിലെ എട്ട് വേദികളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.
+ There are no comments
Add yours