ദുബായ്: സൗദി പതാക താഴ്ത്തുകയോ അവഹേളിക്കുകയോ ചെയ്യുന്നതിനെതിരെ സൗദിയിലെ പബ്ലിക് പ്രോസിക്യൂഷൻ എല്ലാ പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകി.
നിയമലംഘകർക്ക് ഒരു വർഷം വരെ തടവോ 3,000 റിയാൽ വരെ പിഴയോ ലഭിക്കാം, കുറ്റകൃത്യത്തിൻ്റെ സ്വഭാവമനുസരിച്ച് ഒന്നോ രണ്ടോ ശിക്ഷകളും ചുമത്താം. ഇത്തരം പ്രവൃത്തികൾ, പ്രത്യേകിച്ച് സർക്കാരിനോടുള്ള വിദ്വേഷം മൂലമോ അവഹേളനത്തിലോ ചെയ്താൽ, വെച്ചുപൊറുപ്പിക്കില്ലെന്ന് അധികൃതർ ഊന്നിപ്പറഞ്ഞു.
പഴയതും കേടുപാടുകൾ സംഭവിച്ചതുമായ ദേശീയപാതകൾ പ്രദർശിപ്പിക്കരുത്. പുനരുപയോഗിക്കുന്നില്ലെന്നും അനാദരിക്കുന്നില്ലെന്നും ഉറപ്പാക്കി ബന്ധപ്പെട്ട അതോറിറ്റികൾ നേരിട്ട് അവ നീക്കം ചെയ്യണമെന്നും ആഭ്യാന്തരമന്ത്രാലയം നിർദേശിച്ചു. പരസ്യങ്ങളിൽ ദേശീയപതാക ഉപയോഗിക്കുന്നതും വിലക്കി. പതാകയ്ക്ക് കേടുപാടുകൾ വരുത്തുന്ന ഇടങ്ങളിലും പതാകയിൽ അഴുക്ക് അടിഞ്ഞുകൂടുന്ന സ്ഥലങ്ങളിൽ അവ സ്ഥാപിക്കരുത്.
സ്വതന്ത്രമായി പാറിപറയ്ക്കാൻ കഴിയുന്ന വിധത്തിലായിരിക്കും പതാക സ്ഥാപിക്കേണ്ടത്. അലങ്കാരവസ്തുവായി ദേശീയ പതാക ഉപയോഗിക്കാൻ അനുവദിക്കില്ല. മൃഗങ്ങളുടെ ശരീരത്തിൽ ദേശീയ പതാക പുതപ്പയ്ക്കുന്നതും വിലക്കിയിട്ടുണ്ട്. ഇതൊടൊപ്പം പതാകയിൽ ഒന്നും വരയ്ക്കാനോ എഴുതാനോ പാടില്ലെന്നും ആഭ്യന്തരമന്ത്രാലയം നിർദേശിച്ചു.
+ There are no comments
Add yours