വിമാനവേഗത്തിൽ കുതിച്ച് വീണ്ടും യുഎഇയിലെ യാത്രാനിരക്ക്. വേനലവധി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരിക്കുന്നവർക്കും യുഎഇ ദേശീയദിനത്തോടനുബന്ധിച്ച് അവധി ലഭിച്ചവർക്കും ഒരു പോലെ ബാധകമാണ് ഈ ടിക്കറ്റ് വർധന
കൊച്ചിയിൽനിന്ന് ദുബായിലേക്ക് നേരിട്ടുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ നിരക്ക് 1902 ദിർഹമാണ്. അതായത് ഏകദേശം 43,468 രൂപ. സ്പൈസ് ജെറ്റ് 1950 ദിർഹം (44,565 രൂപ), ഇൻഡിഗോ 2157 ദിർഹം (49,296 രൂപ), എയർ ഇന്ത്യ 3379 ദിർഹം (77,223 രൂപ) എന്നിങ്ങനെയാണ് മറ്റ് കമ്പനികളുടെ നിരക്ക്. വിവിധ വെബ്സൈറ്റുകളിലും ട്രാവൽ കമ്പനികളിലും നിരക്കിൽ നേരിയ വ്യത്യാസമുണ്ടാകാം.
എങ്കിലും ചുരുങ്ങിയത് അരലക്ഷം രൂപയ്ക്കടുത്ത് നൽകിയാൽമാത്രമേ നാട്ടിൽനിന്ന് ഒരാൾക്ക് യു.എ.ഇ.യിലേക്ക് പറക്കാനാവൂ. തിരക്കില്ലാത്ത കാലത്ത് 6000 രൂപ ചിലവഴിച്ചിടത്താണ് ഇപ്പോൾ അരലക്ഷം രൂപയ്ക്കടുത്ത് ചെലവാകുന്നത്. നാലുപേരടങ്ങുന്ന കുടുംബമാണെങ്കിൽ രണ്ടുലക്ഷത്തോളം രൂപ ടിക്കറ്റിനുമാത്രമായി നൽകേണ്ടിവരും.
ഇനി ദേശീയ ദിന അവധിക്ക് വിസരഹിത രാജ്യങ്ങളിലേക്ക് പോകാൻ പദ്ധതിയുണ്ടെങ്കിൽ 300% മാണ് ടിക്കറ്റ് നിരക്ക് എന്നറിഞ്ഞു വയ്ക്കുന്നത് നല്ലതായിരിക്കും. ഡിമാൻഡിലെ കുതിച്ചുചാട്ടവും സീറ്റ് ലഭ്യത പരിമിതവുമാണ് ഇതിന് കാരണമെന്ന് വിവിധ വിമാന കമ്പനികൾ വെളിപ്പെടുത്തി.
തായ്ലൻഡ്, അർമേനിയ, അസർബൈജാൻ, ജോർജിയ, മാലിദ്വീപ് തുടങ്ങിയ ജനപ്രിയ വിസ രഹിത ലക്ഷ്യസ്ഥാനങ്ങളിൽ വിമാന നിരക്ക് ഗണ്യമായി ഉയർന്നു. റിപ്പോർട്ട് അനുസരിച്ച്, ചില ലക്ഷ്യസ്ഥാനങ്ങളിലേക്ക് റൗണ്ട് ട്രിപ്പ് ടിക്കറ്റുകൾക്ക് ഇപ്പോൾ 2800 ദിർഹത്തിൽ കൂടുതലാണ് നിരക്ക്
+ There are no comments
Add yours