യു.എ.ഇ: ഫോൺതട്ടിപ്പിൽ യുവതിക്ക് നഷ്ടമായത് 200,000 ദിർഹം. പോർച്ചുഗീസ് ക്യാബിൻ ക്രൂവിൽ ജോലി ചെയ്യുന്ന പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യുവതിയാണ് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തുന്നത്.
നാട്ടിലേക്ക് മടങ്ങുക എന്ന സ്വപ്‌നവുമായി രണ്ട് വർഷത്തിലേറെയായി പണം സമ്പാദിക്കുകയായിരുന്ന യുവതി ചെറിയ പിഴവ് മൂലം അവളുടെ ജീവിത സമ്പാദ്യമായ 200,000 ദിർഹം ഫോൺ തട്ടിപ്പുകാർക്ക് നഷ്ടപ്പെടുത്തി.
നാല് വർഷത്തിലേറെയായി ദുബായിൽ താമസിക്കുന്ന യുവതി ഓൺലൈൻ തട്ടിപ്പുകാരെയും ഫോൺ തട്ടിപ്പുകളെയും കുറിച്ച് നിരവധി കേട്ടിട്ടുണ്ട്. അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ പോലും അവൾ എടുക്കില്ല. എന്നിരുന്നാലും, ആ നിർഭാഗ്യകരമായ ദിവസം, രാത്രി വിമാനത്തിൽ നിന്ന് മടങ്ങിയെത്തിയ സമയത്താണ് തട്ടിപ്പുകാർ തന്നെ പിടികൂടിയതെന്നും നേരെ ചിന്തിക്കാൻ പോലും കഴിയാത്തവിധം ക്ഷീണിതയായെന്നും അവൾ പറഞ്ഞു.
രാത്രി ഫോണിലേക്ക് എത്തിയ അജ്ഞാത നമ്പറിൽ നിന്നും കോൾ എടുത്തതോടെയാണ് യുവതി തട്ടിപ്പിനിരയായത്. എമിറേറ്റ്‌സ് എൻബിഡി ബാങ്കും യു.എ.ഇയിലെ ഒരു പ്രധാന എക്‌സ്‌ചേഞ്ച് ഹൗസും തമ്മിലുള്ള നറുക്കെടുപ്പിൽ അവൾ 150,000 ദിർഹം സമ്മാനം നേടിയെന്നായിരുന്നു ഫോൺ കോളിലെ സന്ദേശം. കഴിഞ്ഞ ദിവസം അവൾ ആ എക്സ്ചേഞ്ച് ഹൗസിൽ ഉണ്ടായിരുന്നു. അവളുടെ ബാങ്ക് ആപ്പ് ഏറ്റവും പുതിയ ENBD X ആപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാൻ അവർ അവളെ നിർബന്ധിച്ചു, അവളുടെ സമ്മാനം ക്ലെയിം ചെയ്യാൻ അങ്ങനെ ചെയ്യണമെന്ന് വിശ്വസിപ്പിച്ചു. ഈ പ്രക്രിയയ്ക്കിടയിൽ, അവളുടെ ലോഗിൻ വിശദാംശങ്ങളും ആപ്പിന്റെ പാസ്‌വേഡും അവർ ബുദ്ധിപൂർവ്വം കൈക്കലാക്കി.
വലിയ തുകയായതിനാൽ എന്റെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ എന്റെ വിശദാംശങ്ങൾ വേണമെന്ന് അവർ പറഞ്ഞു. ഞാൻ വളരെ ക്ഷീണിതനായിരുന്നു, അവരുടെ വാക്കിൽ വിശ്വസിച്ച് താൻ വഞ്ചിതയായെന്നും യുവതി പറയുന്നു. വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കിയ അവർ 15 മിനുറ്റോളം ബാങ്ക് മെസ്സേജുകൾ അവൾ കാണാതിരിക്കാൻ ശ്രദ്ധിച്ചെന്നും ഫോൺ കട്ട് ചെയ്യ്ത ശേഷമാണ് താൻ ഇതെല്ലാം അറിഞ്ഞതെന്നും അപ്പോഴേക്കും എല്ലാം നഷ്ടമായെന്നും യുവതി പറയുന്നു.
അന്വേഷണ ഏജൻസികൾക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഇത്തരം അബദ്ധങ്ങൾ ജീവിതത്തിൽ സംഭവിക്കാതിരിക്കാൻ മൊബൈൽ ഫോണിലെത്തുന്ന ഓരോ സന്ദേശത്തോടും കൃത്യമായി ജാഗ്രത പുലർത്തി മാത്രം പ്രതികരിക്കണമെന്നും യുവതി അറിയിച്ചു.
+ There are no comments
Add yours