ഇറാനെ അമേരിക്ക ‘സൈനികമായി പരാജയപ്പെടുത്തി’; പ്രഖ്യാപനവുമായി ട്രംപ്

0 min read
Spread the love

യുഎസ് ഇറാനെ സൈനികമായി പരാജയപ്പെടുത്തിയിരിക്കുന്നുവെന്നും ഇറാന്റെ പക്കൽ ആണവായുധങ്ങൾ ഉണ്ടാകാൻ പാടില്ലെന്ന കാര്യത്തിൽ ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ ശക്തമായി യോജിക്കുന്നുവെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

“നാം പശ്ചിമേഷ്യൻ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു. നമ്മുടെ എതിരാളിയെ സൈനികമായി പരാജയപ്പെടുത്തിയിരിക്കുന്നു. ആ എതിരാളിക്ക് ആണവായുധങ്ങൾ ഉണ്ടാകാൻ ഒരിക്കലും അനുവദിക്കില്ല.

ചാൾസ് എന്നേക്കാൾ ശക്തമായി എന്നോട് യോജിക്കുന്നു.”വൈറ്റ് ഹൗസിൽ നടന്ന വിരുന്നിടെയായിരുന്നു ട്രംപിൻ്റെ പൊതുപ്രസ്താവന.

അതേസമയം യുഎസ് പ്രസിഡൻ്റിൻ്റെ ഈ പ്രസ്താവനയ്ക്ക് വിപരീതമായി വ്യക്തമായ സൈനിക വിജയത്തേക്കാൾ ഒരു പ്രതിസന്ധിയാണ് യാഥാർഥസ്ഥിതി എന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

ഇറാന്റെ മിസൈൽ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള സൈനികശേഷി ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ മൂലം മേഖലയിലെ ഇറാന്റെ സൈനിക ഏകോപനത്തിൽ കുറവ് വരുത്തിട്ടുണ്ടെങ്കിലും ലെബനൻ, ഇറാഖ്, യെമൻ എന്നിവിടങ്ങളിലെ സഖ്യകക്ഷികളിലൂടെ ഇറാൻ അസമമായ ശക്തി നിലനിർത്തുന്നു.

ഇത് നേരിട്ടുള്ള വലിയ തോതിലുള്ള ഏറ്റുമുട്ടലില്ലാതെ സ്വാധീനം ചെലുത്താൻ അവരെ അനുവദിക്കുന്നു.

നാവിക സംഘർഷങ്ങളും ഇടയ്ക്കിടെയുള്ള ആക്രമണങ്ങളും സമുദ്രപാതകളെ തടസ്സപ്പെടുത്തുകയും വ്യാപാരപാതകളായ ഹോർമുസ് കടലിടുക്കിന് ചുറ്റും വലിയ തോതിലുള്ള ആശങ്ക ഉയർത്തുകയും ചെയ്യുന്നു.

You May Also Like

More From Author

+ There are no comments

Add yours