ദമ്മാം: ഡിജിറ്റലൈസേഷൻ, ഇലക്ട്രോണിക് നിർമാണ മേഖലയിലെ പരസ്പര സഹകരണത്തിന് ഇന്ത്യയും സൗദിയും തമ്മിൽ ഒപ്പുവച്ച കരാറിന് കേന്ദ്ര സർക്കാർ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയാണ് അംഗീകാരം നൽകിയത്. കഴിഞ്ഞ ആഗസ്റ്റിലാണ് ഇന്ത്യൻ ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും സൗദി ഐ.ടി മന്ത്രാലയവും തമ്മിൽ കരാറിലെത്തിയത്.
ഇന്ത്യ സൗദി ബന്ധം മെച്ചപ്പെടുത്തുന്നതിനും ഊർജ, ഇർഫർമേഷൻ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് കഴിഞ്ഞ ആഗസ്റ്റ് 18നാണ് കരാറിൽ ഒപ്പുവച്ചത്. ഇരു രാജ്യങ്ങളിലെയും ഊർജ- ഐ.ടി മന്ത്രിമാർ ഒപ്പുവച്ച കരാറിനാണ് കേന്ദ്ര സർക്കാർ അന്തിമ അനുമതി നൽകി.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭയാണ് ഭരണനുമതി നൽകിയത്. ഡിജിറ്റലൈസേഷൻ, ഇലക്ട്രോണിക് നിർമാണം, ഇ ഗവേണൻസ്, സമാർട്ട് ഇൻഫ്രാസ്ട്രക്ചർ, ഇ-ഹെൽത്ത്, ഇ-വിദ്യാഭ്യാസം എന്നീ മേഖലകളിൽ കരാർ പ്രകാരം പങ്കാളിത്തം ശക്തിപ്പെടുത്തും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ വളർന്നുവരുന്ന സാങ്കേതിക വിദ്യയുടെ കൈമാറ്റം എന്നിവയ്ക്കും സഹകരണം ലക്ഷ്യമിടുന്നുണ്ട്. ബിസിനസ് ഉച്ചകോടികളും പതിവ് ആശയ വിനിമയങ്ങളും നടത്താനും കരാറിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
+ There are no comments
Add yours