യു.എ.ഇ: കോവിഡ്-19 ന് ശേഷം യു.എ.ഇയിലെ താമസക്കാർ ജൈവ പച്ചക്കറിയുടെയും പഴങ്ങളുടെയും ഉപയോഗം ഗണ്യമായി വർദ്ധിപ്പിച്ചതായി കണക്കുകൾ. 2020 മുതൽ തങ്ങളുടെ വിൽപ്പനയിൽ വൻ വർദ്ധനവുണ്ടായതായി പച്ചക്കറി-പഴം കർഷകരും പറയുന്നു.
“കോവിഡ്-19 ന് ശേഷം ഞങ്ങളുടെ കച്ചവടം കുതിച്ചുയർന്നു, ആഴ്ചയിൽ ഒരിക്കൽ പച്ചക്കറികൾ ഓർഡർ ചെയ്യുന്ന നിരവധി വിശ്വസ്തരായ ഉപഭോക്താക്കളുണ്ട്. 2017ൽ ആരംഭിച്ച അൽ ജിമി ഓർഗാനിക്കയിൽ നിന്നുള്ള അബ്ദുല്ല അൽ ബ്ലൂഷി പറഞ്ഞു. സോഷ്യൽ മീഡിയ വഴി പോലും ജൈവ പച്ചക്കറികൾ ആവശ്യപ്പെട്ട് ഓർഡറുകൾ വരാറുണ്ടെന്നും ദുബായിലെയും അബുദാബിയിലെയും ഞങ്ങളുടെ കസ്റ്റമേഴ്സിന് പച്ചക്കറികൾ വീട്ടിൽ എത്തിച്ചു നൽകാറുണ്ടെന്നും അൽ ബ്ലൂഷി പറഞ്ഞു.

ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രിയുടെയും ഷാർജ ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ ആന്റ് ലൈവ്സ്റ്റോക്കിന്റെയും പിന്തുണയോടെ എക്സ്പോ അൽ ദൈദിലെ എക്സ്പോ സെന്റർ ഷാർജ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും കാർഷിക, കന്നുകാലി മേഖലയിൽ പ്രവർത്തിക്കുന്ന 50-ലധികം കമ്പനികളും പങ്കെടുത്തിരുന്നു. ഇത്തരം സെമിനാറുകളും, ചർച്ചകളുമെല്ലാം യു.എ.ഇയിൽ 2020 മുതൽ പതിവായി സംഘടിപ്പിക്കാറുണ്ട്.
യു.എ.ഇ നിവാസികൾ പോഷകസമൃദ്ധവും കീടനാശിനി രഹിതവുമായ ഭക്ഷണം തിരഞ്ഞെടുക്കുന്നതിനായി ഈ അടുത്ത കാലങ്ങളിൽ വലിയ ശ്രദ്ധ നൽകാറുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ രണ്ട് വർഷമായി തങ്ങളുടെ ഉൽപ്പാദനം വർധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ലാമർസ് ഇന്റഗ്രേറ്റഡ് അഗ്രികൾച്ചറിൽ ജോലി ചെയ്യുന്ന കർഷകനായ കമ്രാൻ അഹമ്മദ് പറഞ്ഞു. “ഞങ്ങൾ പ്രതിദിനം 300 കിലോ പച്ചക്കറികൾ വിൽക്കുന്നു. ജൈവ ഉൽപന്നങ്ങൾ കഴിക്കുന്ന ആളുകൾക്ക് അത് അവരുടെ ശരീരത്തിന് എത്രത്തോളം പ്രയോജനകരമാണെന്ന് മനസ്സിലാക്കിയിട്ടുണ്ട്, ”അഹമ്മദ് പറഞ്ഞു.
അഹമ്മദിന്റെ ഫാം അൽ ഐനിലാണ് സ്ഥിതി ചെയ്യുന്നത്, ഉൽപ്പന്നങ്ങൾ ഡോർസ്റ്റെപ്പ് ഡെലിവറി സേവനത്തിലൂടെ ഓൺലൈനിൽ വിൽക്കുന്നു. യു.എ.ഇയിൽ ജൈവ പച്ചക്കറികൾ വിളവെടുക്കാൻ മാസങ്ങളെടുക്കുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. “രാസ വളങ്ങൾ ഉപയോഗിച്ച് പച്ചക്കറികളും പഴങ്ങളും വേഗത്തിൽ വളരുന്നു. എന്നിരുന്നാലും, ഞങ്ങളുടെ ഉൽപ്പന്നങ്ങൾ പൂർണ്ണമായും ജൈവമാണ്, അത് വിളവെടുക്കാൻ മാസങ്ങളെടുക്കും, ”അഹമ്മദ് പറഞ്ഞു.

അതിനൂതന സാങ്കേതിക വിദ്യകളിലൂടെ വളരുമ്പോഴും യു.എ.ഇ വിഷാംശമില്ലാത്ത ഭക്ഷണങ്ങൾ ഉപയോഗിക്കാനും കൃഷി ചെയ്യാനും പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്.
+ There are no comments
Add yours