ഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തന്തിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് വിമാനം തായ്‌ലൻഡിൽ അടിയന്തര ലാൻഡിംഗ് നടത്തി. ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യയ്ക്കാണ് ഭീഷണിയുണ്ടായത്. 156 യാത്രക്കാരാണ് വിമാനത്തിൽ ഉള്ളത്.
തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് വെള്ളിയാഴ്ച ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് ദ്വീപിൽ അടിയന്തരമായി ലാൻഡിംഗ് നടത്തിയതായി വിമാനത്താവള അധികൃതരാണ് അറിയിച്ചത്.
രാവിലെ 9.30 ന് ഫുക്കറ്റിൽ നിന്ന് പറന്നുയർന്ന് ന്യൂഡൽഹിയിലേക്കുള്ള യാത്രാമധ്യേയാണ് എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടത്.
വിമാനം ഇപ്പോൾ ഫുക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തിട്ടുണ്ട്.
വിമാനത്താവളത്തിന്റെ ഫേസ്ബുക്ക് പേജ് അനുസരിച്ച്, എയർപോർട്ട് കണ്ടിജൻസി പ്ലാനിൽ (എസിപി) പറഞ്ഞിരിക്കുന്ന ബോംബ് ഭീഷണി പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
+ There are no comments
Add yours