ടെലഫോണ്‍ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശിയും;തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാവി ഇരു രാഷ്ട്ര നേതാക്കളും ചര്‍ച്ച ചെയ്തു

1 min read
Spread the love

റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ടെലഫോണ്‍ സംഭാഷണം നടത്തി. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാവി ഇരു രാഷ്ട്ര നേതാക്കളും ചര്‍ച്ച ചെയ്തു.

ഇസ്രായേല്‍-ഹമാസ് യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ പശ്ചിമേഷ്യയിലെ സ്ഥിതിഗതികളും ചര്‍ച്ചചെയ്തതായി പ്രധാനമന്ത്രി മോദി എക്സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്തു.തീവ്രവാദത്തെക്കുറിച്ചും സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടുന്നതിലും ഇരുവരും ആശങ്ക പ്രകടിപ്പിച്ചു. മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചു.

മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായുള്ള സംഭാഷണത്തില്‍ പശ്ചിമേഷ്യയിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പരസ്പരം കൈമാറുകയും തീവ്രവാദം, അക്രമം, സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടല്‍ എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെക്കുകയും ചെയ്തതായി മോദി അറിയിച്ചു.ഈ വര്‍ഷം ന്യൂഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിക്കായി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി മോദിയുമായും രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായും അദ്ദേഹം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ യോഗത്തിലും ഇരു നേതാക്കളും പങ്കെടുത്തിരുന്നു.

You May Also Like

More From Author

+ There are no comments

Add yours