കുവെെറ്റ്: കുവൈറ്റിൽ സ്വകാര്യ ഫാർമസികൾക്കും ലാബുകൾക്കും ലെെസൻസ് അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചു. കുവൈറ്റ്
ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദിയുടേതാണ് തീരുമാനം. സ്വകാര്യ ഫാർമസികളുടെ മേൽനോട്ടം വഹിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് പുതിയ നടപടിയെന്നാണ് വിശദീകരണം.
കൂടാതെ സ്വകാര്യ ഫാർമസികളുടെ നിലവിലെ സ്ഥിതി വിലയിരുത്തി ഒരു കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു. തൊഴിൽ നിയന്ത്രണങ്ങൾ, തൊഴിൽ നിയമങ്ങൾ എന്നിവ സംബന്ധിച്ച് നിരീക്ഷിക്കുകയും മൂന്ന് മാസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് നൽകാനുമാണ് നിർദ്ദേശം.
പഠനം പൂർത്തിയാക്കി അതിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികളിലേക്ക് കടക്കുന്നത്. സ്വകാര്യ ഫാർമസികളിൽ നിന്ന് വിതരണം ചെയ്യുന്ന സൈക്കോട്രോപിക് പദാർഥങ്ങളുടെ കുറിപ്പുകളും നിരീക്ഷിക്കുന്നതിന് പ്രത്യേക സിസ്റ്റം നിലവിൽ വരും. കേന്ദ്ര ഇലക്ട്രോണിക് മോണിറ്ററി സിസ്റ്റം ഇതിന് വേണ്ടി രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. സൈക്കോട്രോപിക് മരുന്നുകളിൽ വ്യാപാരം നടത്താൻ അനുമതിയുള്ള എല്ലാ സ്വകാര്യ ഫാർമസികളും ഇലക്ട്രോണിക് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണം എന്നാണ് നൽകിയിരിക്കുന്ന നിർദേശം.
+ There are no comments
Add yours