ടെഹ്‌റാൻ: ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തെക്കുറിച്ചുള്ള അന്തിമ അന്വേഷണത്തിൽ, മോശം കാലാവസ്ഥയാണ് കാരണമെന്ന് കണ്ടെത്തിയതായി കേസ് അന്വേഷിക്കുന്ന ബോഡി ഞായറാഴ്ച അറിയിച്ചു.
63 കാരനായ റെയ്‌സിയും പരിവാരങ്ങളും സഞ്ചരിച്ച ഹെലികോപ്റ്റർ വടക്കൻ ഇറാനിലെ മൂടൽമഞ്ഞ് മൂടിയ പർവതനിരയിൽ വന്നിറങ്ങി, പ്രസിഡൻ്റും മറ്റ് ഏഴ് പേരും കൊല്ലപ്പെടുകയും പെട്ടെന്നുള്ള തിരഞ്ഞെടുപ്പിന് കാരണമാവുകയും ചെയ്തു. ഇറാനിലെ ദേശീയ മാദ്ധ്യമങ്ങളാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. അപകടമുണ്ടായ മേഖലയിൽ കനത്ത മൂടൽ മഞ്ഞായിരുന്നു അനുഭവപ്പെട്ടത്. അതിനാൽ പൈലറ്റിന് കാഴ്ച വ്യക്തമായിരുന്നില്ല. ഇതേ തുടർന്ന് ഹെലികോപ്റ്റർ മലനിരകളിൽ ഇടിച്ച് അപകടം ഉണ്ടാകുകയായിരുന്നു.
സംഭവത്തിൽ യാതൊരു ദുരൂഹതയും ഇല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ മെയിൽ ആയിരുന്നു ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ മരണം അടഞ്ഞത്. ഉദ്യോഗസ്ഥരുമൊത്ത് യാത്ര ചെയ്യുന്നതിനിടെ അസർബൈജാൻ അതിർത്തിയ്ക്ക് സമീപം ഹെലികോപ്റ്റർ തകരുകയായിരുന്നു.
ഇസ്രായേൽ- ഹമാസ് സംഘർഷങ്ങൾക്കിടെയുണ്ടായ അദ്ദേഹത്തിന്റെ മരണം വലിയ ദുരൂഹതയായിരുന്നു ഉയർത്തിയിരുന്നത്. ഭീകരാക്രമണമാണ് ഉണ്ടായത് എന്ന് ആയിരുന്നു സംശയം. ഇതോടെ സംഭവത്തിൽ അന്വേഷണം നടത്താൻ ഇറാൻ സൈന്യം ഉന്നതതല സമിതി രൂപീകരിച്ചു. ഈ സമിതിയാണ് ഇപ്പോൾ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
+ There are no comments
Add yours