കുടുംബത്തെ മുഴുവൻ യുദ്ധഭൂമിയിൽ നഷ്ടപ്പെട്ടിട്ടും വാഇൽ ദഹ്ദൂഹ്(Wael Al-Dahdouh) മാധ്യമ പ്രവർത്തനം തുടരുകയാണ്. ഇസ്രയേൽ ഗാസയിൽ നിരന്തരം നടത്തി കൊണ്ടിരിക്കുന്ന ആക്രമണത്തിൽ ദഹ്ദൂഹിനെ പോലെ എല്ലാം നഷ്ടപ്പെട്ട അനവധി പേരുണ്ട്. അൽ ജസീറ ഗാസ ബ്യൂറോ ചീഫായ വാഇലിന്റെ ഭാര്യ, രണ്ട് ആൺമക്കൾ, മകൾ, പേരക്കുട്ടി എന്നിവരെല്ലാം ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
വാഇൽ ദഹ്ദൂഹിന്റെ മകൻ ഹംസ ദഹ്ദൂഹ് ആണ് ഇന്നലെ കൊല്ലപ്പെട്ടത്. 27 വയസുള്ള ഫോട്ടോ ജേണലിസ്റ്റാണ് ഹംസ. കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ ഹംസയെ വധിച്ചത്. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ മുസ്തഫ തുറായയും മരിച്ചു. 52 കാരനായ വാഇലിന് ഗാസ യുദ്ധത്തിൽ ഭാര്യയെയും മകളെയും മറ്റൊരു മകനെയും പേരക്കുട്ടിയെയും നഷ്ടപ്പെട്ടത് ഒക്‌ടോബറിലാണ്.
മകനും ഭാര്യയുമുൾപ്പെടെ കുടുംബത്തിലെ എല്ലാവരും കൊല്ലപ്പെട്ടിട്ടും ദഹ്ദൂഹ് യുദ്ധഭൂമിയിൽ നിന്നും വാർത്ത റിപ്പോർട്ട് ചെയ്യ്ത് കൊണ്ടിരിക്കുകയാണ്. ഇസ്രായേൽ വ്യോമാക്രമണത്തിൽ നിന്ന് അടുത്തിടെയാണ് പരിക്കുകളോടെ ദഹ്ദൂഹ് രക്ഷപ്പെട്ടത്. ക്യാമറമാൻ സാമിർ അബൂ ദഖ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു
+ There are no comments
Add yours