കഴിഞ്ഞ ദിവസം മ്യാൻമാറിലും അയൽരാജ്യമായ തായ്ലൻഡിലും അനുഭവപ്പെട്ട ശക്തമായ ഭൂകമ്പത്തിൽ മരണം 1,000 കവിഞ്ഞു. മ്യാൻമറിനെയും തായ്‌ലൻഡിനെയും പിടിച്ചു കുലുക്കിയ ഭൂകമ്പം, 7.7 തീവ്രതയാണ് രേഖപ്പെടുത്തിയത്. വലിയ ഭൂകമ്പത്തെ തുടർന്ന് മ്യാൻമറിലും ബാങ്കോക്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
നിരവധി കെട്ടിട സമുച്ചയങ്ങൾക്ക് പുറമെ, മ്യാൻമറിലെ പ്രശസ്തമായ ‘ആവ പാലവും’ ഭൂകമ്പത്തിൽ തകർന്നു. നിരവധി തൊഴിലാളികൾ തകർന്നു വീണ കെട്ടിടത്തിനടിയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് അനുസരിച്ച്, മ്യാൻമറിലെ സാഗിംഗ് നഗരത്തിന് വടക്കുപടിഞ്ഞാറായി ആഴം കുറഞ്ഞ പ്രദേശത്താണ് 7.7 തീവ്രതയുള്ള ഭൂചലനം ഉണ്ടായത്. ഇതിന് പിന്നാലെ 6.4 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും അതേ പ്രദേശത്ത് അനുഭവപ്പെട്ടു.
സഹായഹസ്തവുമായി ലോകരാജ്യങ്ങൾ
ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ, മ്യാൻമറിലേക്കുള്ള ആദ്യ ബാച്ച് സഹായം മാർച്ച് 31 ന് എത്തുമെന്ന് ചൈനീസ് എംബസി സ്ഥിരീകരിച്ചു. തകർന്ന രാജ്യത്തിന് 100 മില്യൺ യുവാൻ (13.77 മില്യൺ ഡോളർ) മൂല്യം വരുന്ന സഹായം നൽകുമെന്ന് എംബസി അറിയിച്ചു.
സഹായത്തിൽ ടെന്റുകൾ, പുതപ്പുകൾ, അടിയന്തര മെഡിക്കൽ കിറ്റുകൾ, ഭക്ഷണം, വെള്ളം, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ഉൾപ്പെടുമെന്ന് ചൈനീസ് എംബസിയുടെ ഫേസ്ബുക്ക് പേജിൽ പറയുന്നു.
യാത്രാ പദ്ധതികളെ ബാധിച്ചു
ഈദ് അൽ ഫിത്തർ അവധിക്കാലം ആഘോഷിക്കാൻ തായ്‌ലൻഡിലേക്കുള്ള യാത്രകൾ യുഎഇയിലെ ചില നിവാസികൾ റദ്ദാക്കി.
അതേസമയം, തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിന്റെ ചില ഭാഗങ്ങൾ സ്തംഭിച്ചതിനാൽ, ശനിയാഴ്ച യുഎഇയിലേക്ക് മടങ്ങേണ്ടിയിരുന്ന തായ്‌ലൻഡിലുള്ളവർക്ക് എപ്പോൾ പോകാൻ കഴിയുമെന്ന് ഇപ്പോൾ ഉറപ്പില്ല.
ബാങ്കോക്കിലെ യുഎഇ എംബസി തായ്‌ലൻഡിലെ പൗരന്മാരോട് ജാഗ്രത പാലിക്കാൻ അഭ്യർത്ഥിച്ചു. ശക്തമായ ഭൂകമ്പത്തെത്തുടർന്ന് യുഎഇയിലെ തായ് മിഷനുകളും മുന്നറിയിപ്പുകൾ നൽകി.
+ There are no comments
Add yours