വത്തിക്കാനിലെ സംസ്കാര ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പയെ അനുശോചിച്ച് ആയിരക്കണക്കിന് ജനങ്ങൾ; പങ്കെടുത്ത് ലോകനേതാക്കൾ

0 min read
Spread the love

പോപ്പ് ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരച്ചടങ്ങ് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ദിവ്യബലിയോടെ ആരംഭിച്ചു. കത്തോലിക്കാസഭയുടെ ചരിത്രത്തിലെ ഏറ്റവും ജനകീയനായ മാർപാപ്പയ്‌ക്ക്‌ ലോകം നിറകണ്ണുകളോടെ വിട നൽകുന്നു.

പാപ്പയുടെ അന്ത്യാഭിലാഷപ്രകാരം റോമിലെ സെന്റ്‌ മേരി മേജർ ബസിലിക്കയിൽ ലളിതവും സ്വകാര്യവുമായാണ്‌ സംസ്കാരം.

സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ചടങ്ങുകൾക്കുശേഷം ഭൗതികശരീരം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കു തിരികെക്കൊണ്ടുപോകും. അവിടെനിന്നു 4 കിലോമീറ്റർ അകലെ, സെന്റ് മേരി മേജർ ബസിലിക്കയിലെത്തിച്ച് സംസ്കരിക്കും.

സംസ്കാര ചടങ്ങുകൾ നടക്കുന്ന സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ജനസാഗരമായി. ജനലക്ഷങ്ങളാണ്‌ പാപ്പയെ ഒരുനോക്ക് കാണുവാൻ വത്തിക്കാനിലേക്ക് ഒ‍ഴുകി എത്തിയത്. രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്‌ച വൈകിട്ട്‌ വത്തിക്കാനിലെത്തി.

സെന്റ്‌ പീറ്റേഴ്‌സ്‌ ചത്വരത്തിൽ നടക്കുന്ന ചടങ്ങുകളിലും പ്രാർഥനയിലും രാഷ്ട്രപതി പങ്കെടുത്തു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്‌ മന്ത്രി റോഷി അഗസ്റ്റിൻ ചടങ്ങിൽ പങ്കെടുത്തു. സംസ്കാര ചടങ്ങുകൾ പൂർത്തിയായി.

You May Also Like

More From Author

+ There are no comments

Add yours