ഷാർജ: എട്ട് മാസം പ്രായമുള്ള ഭ്രൂണം ഗർഭച്ഛിദ്രം ചെയ്ത് മൃതദേഹം ചവറ്റുകുട്ടയിൽ നിക്ഷേപിച്ചതിന് മുപ്പതുകാരിയായ ഇന്തോനേഷ്യൻ യുവതി ഷാർജയിൽ അറസ്റ്റിൽ.
ഷാർജയിലെ അൽ മജാസ് പ്രദേശത്ത് ഒരു സ്ത്രീക്ക് ഹൃദയസ്തംഭനവും രക്തസ്രാവവും അനുഭവപ്പെടുന്നതായി ദേശീയ ആംബുലൻസ് സേവനത്തിലേക്ക് വിളിച്ചപ്പോഴാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.
മെഡിക്കൽ സംഘം ഉടൻ സ്ഥലത്തെത്തി, സ്ത്രീയെ ആശുപത്രിയിലെത്തുകയും, അൽ ബുഹൈറ പോലീസ് സ്റ്റേഷനിൽ ഇക്കാര്യം അറിയിക്കുകയും ചെയ്തു, തുടർന്നുള്ള അന്വേഷണത്തിൽ എട്ട് മാസം പ്രായമുള്ള ഭ്രൂണം ഗർഭച്ഛിദ്രം ചെയ്തതാണ് രക്തസ്രാവത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തി.
തുടർന്ന്, പോലീസ് സംഘം യുവതിയുടെ വസതിയിൽ പരിശോധന നടത്തുകയും ചവറ്റുകുട്ടയിൽ നിന്ന് ഭ്രൂണത്തിൻ്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. ഏഷ്യൻ വംശജനായ കാമുകനുമായി യുവതി സഹവാസം നടത്തിയിരുന്നതായി വെളിപ്പെടുത്തി. സംഭവത്തിൽ ഷാർജ പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.
+ There are no comments
Add yours