സിൽക്യാരയിലെ 17 ദിവസങ്ങൾ; ആശ്വാസചിരിയുമായി 41 പേർ തോൽക്കില്ലെന്ന് മനസ്സിലുറപ്പിച്ച ഇന്ത്യ

1 min read
Spread the love

ഉത്തരകാശി സില്‍ക്യാര തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികൾ 17 ദിവസങ്ങൾക്ക് ശേഷം പുറത്തെത്തി. നവംബർ 12-ാം തീയതിയായിരുന്നു തൊഴിലാളികള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ തുരങ്കത്തിനകത്ത് അകപ്പെട്ടത്. അന്ന് മുതല്‍ തന്നെ രക്ഷാപ്രവർത്തനവും ആരംഭിച്ചിരുന്നു. തുരങ്കത്തിലെ ആദ്യ മണിക്കൂറുകള്‍ അതിജീവിക്കുക എന്നത് കഠിനമായിരുന്നെന്നാണ് പുറത്തെത്തിയ തൊഴിലാളികള്‍ പറഞ്ഞത്.

തുരങ്കത്തില്‍ കുടുങ്ങിയെന്ന് മനസിലാക്കിയ ദിവസത്തിലെ ആദ്യ 10-12 മണിക്കൂർ അതിജീവിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടിയിരുന്നതായി തൊഴിലാളികളിലൊരാളായ വിശ്വജീത് കുമാർ വെർമ പറഞ്ഞു. “തുരങ്കത്തിനകത്ത് അകപ്പെട്ടതായി മനസിലായിരുന്നു. ബുദ്ധിമുട്ട് നേരിട്ട മണിക്കൂറുകള്‍ക്ക് ശേഷം വെള്ളം വിതരണം ചെയ്തിരുന്ന പൈപ്പിലൂടെ ഭക്ഷണമെത്തി. പിന്നീട് 10 ദിവസങ്ങള്‍ക്ക് ശേഷമാണ് ഭക്ഷണത്തിന് മാത്രമായൊരു പൈപ്പ് എത്തിയത്. അരി, പരിപ്പ്, റൊട്ടി, ഡ്രൈ ഫ്രൂട്ട്സ് എന്നിവയെല്ലാം ഞങ്ങള്‍ക്ക് ലഭിച്ചു,” വിശ്വജീത് കൂട്ടിച്ചേർത്തു.

ആദ്യ 24 മണിക്കൂർ അതിജീവിക്കാന്‍ ബുദ്ധിമുട്ടായിരുന്നെന്നാണ് ഝാർഖണ്ഡില്‍ നിന്നുള്ള തൊഴിലാളിയായ സുബോധ് കുമാർ വെർമ പറ‍ഞ്ഞത്. ചൊവ്വാഴ്ച രാത്രി 7.45-ഓടെയാണ് ടണലില്‍ കുടുങ്ങിയ തൊഴിലാളികളില്‍ അഞ്ചുപേരെ ആദ്യം പുറത്തെത്തിച്ചത്. തുടര്‍ന്ന് ബാക്കിയുള്ളവരേയും പുറത്തെത്തിച്ചു.

ടണലിന് മുന്നില്‍ തയാറാക്കി നിര്‍ത്തിയിരുന്ന ആംബുലന്‍സില്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സില്‍ക്യാരയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് കെയര്‍ സെന്ററില്‍ തൊഴിലാളികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നത്. ഇവിടേക്കാണ് തൊഴിലാളികളെ ആദ്യം കൊണ്ടുപോയതും.

പതിനേഴ് ദിവസത്തെ രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് പാതിവഴിയില്‍ പ്രതിസന്ധിയിലായ രക്ഷാപ്രവര്‍ത്തനം, തൊഴിലാളികളെ ഉപയോഗിച്ചാണ് പൂര്‍ത്തിയാക്കിയത്.

തുരങ്ക നിര്‍മാണ കമ്പനിയിലെ തൊഴിലാളികളാണ് പൈപ്പുവഴി തുരങ്കത്തിനുള്ളിലേക്ക് കയറി അവശിഷ്ടങ്ങള്‍ നീക്കം ചെയതത്. തുരങ്കത്തിലേക്ക് കടക്കാന്‍ സൈന്യവും സജ്ജമായിരുന്നെങ്കിലും തൊഴിലാളികള്‍ ആദ്യം ഇറങ്ങി ശ്രമിക്കാം എന്ന തീരുമാനത്തിലേക്കാണ് ദൗത്യസംഘം എത്തിയത്.

You May Also Like

More From Author

+ There are no comments

Add yours