മസ്കറ്റ്: ഒമാനിലെ പുരാവസ്തു കേന്ദ്രങ്ങളായ ഖൽഹാത്തിലും, ബാത്തിലും ഒമനിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി സന്ദർശക കേന്ദ്രങ്ങൾ ഒരുങ്ങുന്നു. ശർഖിയ്യ ഗവർണറേറ്റിലെ സൂറിൽ സ്ഥിതി ചെയ്യുന്ന ഖൽഹാത്തും ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലാത്തിലെ ബാത്തും യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചതാണ്.
പൈതൃക- ടൂറിസം മന്ത്രാലയമാണ് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങൾ ഒരുക്കുന്നത്. ഇവിടെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് വേണ്ടി നിർമാണ സംബന്ധമായ ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ട്. അടുത്ത ഫെബ്രുവരി ഏഴാണ് ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതിയായി നൽകിയിരിക്കുന്നത്.
വളരെ ചരിത്ര പ്രധാനമുള്ള സ്ഥലങ്ങൾ ആണ് ഖൽഹാത്തും, ബാത്തും. ഇവിടേക്ക് സന്ദർശകരെ ആകർഷിക്കുന്നതിന് വേണ്ടി വലിയ പദ്ധതികൾ കൊണ്ടു വരാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ വിനോദ സഞ്ചാരികൾ ഇവിടേക്ക് എത്തും.
പണ്ട് ഖൽഹാത്ത് ഒമാനിലെ പ്രധാനപ്പെട്ട ഒരു വ്യാപര കേന്ദ്രമായിരുന്നു. പ്രമുഖ ലോക സഞ്ചാരികളായ മാർക്കോ പോളോ, ഇബ്നു ബത്തൂത്ത എന്നിവർ സഞ്ചരിച്ച സ്ഥലങ്ങളിൽ ഒന്നാണിത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും വ്യാപരികൾ ഇങ്ങോട്ട് എത്തിയിരുന്നു. പല രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾ നങ്കൂരമിട്ടിരുന്നതിനാൽ ഈ സ്ഥലം പഴയ കാലം മുതൽ തന്നെ സാംസ്കാരികമായും സാമ്പത്തികമായും ഏറെ ഉയർന്ന് തന്നെയാണ് നിന്നിരുന്നത്.
കപ്പലുകൾ ഇവിടെ എത്തുന്നതിനാൽ നിരവധി ആളുകൾ ഈ പ്രദേശത്ത് ജീവിച്ചിരുന്നു. ഇന്ത്യ, ആഫ്രിക്ക, ചൈന, തുടങ്ങിയ ഏഷ്യൻ രാജ്യത്ത് നിന്നും ഇവിടെക്ക് കപ്പൽ എത്തിയിരുന്നു. എ.ഡി 11 മുതൽ 15 വരെ കാലഘട്ടത്തിൽ വലിയ വളർച്ചയുള്ള നഗരങ്ങളിൽ ഒമാനിലെ ഈ നഗരവും ഇടം പിടിച്ചിരുന്നു.
അന്ന് ആളുകൾ താമസിച്ചിരുന്ന വീടുകളും മറ്റും ഇവിടെ ഇപ്പോഴും കാണാൻ സാധിക്കും. അന്ന് ഉണ്ടായിരുന്ന അത്രയും കച്ചവടക്കാർ ഇവിടെ ഇല്ലെങ്കിലും ഇപ്പോഴും ഇവിടെ സജീവമായി കച്ചവടം ചെയ്യുന്നവർ ഉണ്ട്.
+ There are no comments
Add yours