ദുബായ്; ദുബായ് എക്സ്പോ സിറ്റിയിൽ ഇന്നലെ ആരംഭിച്ച കോപ് 28 യുഎൻ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിലേയ്ക്ക് അതിഥികളെ സ്വാഗതം ചെയ്തുകൊണ്ട് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും(Sheikh Mohammed bin Zayed Al Nahyan) യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും (Sheikh Mohammed bin Rashid Al Maktoum)സന്ദേശം പുറത്തിറക്കി.
കോപ് 28 ന്റെ തുടക്കത്തിനായി രാജ്യാന്തര സമൂഹത്തെ യുഎഇയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അഭിമാനമുണ്ടെന്ന് പ്രസിഡൻ്റ് പറഞ്ഞു.
നമ്മുടെ ഭൂമി അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിന് ഒരു പങ്കിട്ട വീക്ഷണവും കൂട്ടായ പ്രവർത്തനവും ആവശ്യമാണ്. കാലാവസ്ഥാ പ്രവർത്തനത്തിന് ചുറ്റുമുള്ള ലോകത്തെ ഒന്നിപ്പിക്കാനും ആരും പിന്നിലാകില്ലെന്ന് ഉറപ്പാക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ലോകത്തെ ഒന്നിപ്പിക്കാനും ഈ കാലത്ത് ഏറ്റവും സമ്മർദ്ദകരമായ ആഗോള വെല്ലുവിളിക്ക് പ്രായോഗികവും യുക്തവുമായ പരിഹാരങ്ങളിൽ എത്തിച്ചേർന്ന് ഭാവി തലമുറകൾക്കായി ഭൂമിയെ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് യുഎഇയിൽ കോപ് 28 സംഘടിപ്പിക്കുന്നതിന്റെ പ്രാധാന്യമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
198 രാജ്യങ്ങളിൽ നിന്നുള്ള 70,000 അതിഥികളെ യുഎഇയിലേക്ക് സ്വാഗതം ചെയ്യുന്നു. അവരിൽ രാഷ്ട്രത്തലവന്മാർ, സർക്കാർ നേതാക്കൾ, മന്ത്രിമാർ, കോർപറേറ്റ് ഉദ്യോഗസ്ഥർ, രാജ്യാന്തര സംഘടനകളുടെ പ്രതിനിധികൾ, അക്കാദമിക്– മാധ്യമ വിദഗ്ധർ തുടങ്ങിയവരുണ്ട്.
നമ്മുടെ ഭൂമിയെ ഭാവി തലമുറകൾക്കായി സംരക്ഷിക്കുക എന്ന ഒറ്റ പ്രശ്നം പരിഹരിക്കാനാണ് ഇവരെല്ലാം നമ്മുടെ രാജ്യത്ത് എത്തുന്നതെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.ഇന്നലെ മുതൽ ആരംഭിച്ച കോപ്പ് – 28 അഥവാ ആഗോള കാലാവസ്ഥ ഉച്ചകോടി ഡിസംബർ 12 നാണ് സമാപിക്കുക
+ There are no comments
Add yours