ദുബായ്: ഷാർജയിലെ റാസൽഖൈമയിലെയും ഖോർഫക്കാനിലെയും ചില ഭാഗങ്ങളിൽ ഞായറാഴ്ച ഉച്ചയോടെ മഴ പെയ്തു. അതേസമയം, ദുബായ് ഉൾപ്പെടെ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ മേഘാവൃതമായ അന്തരീക്ഷമായിരുന്നു
ഷാർജയിലെ ഷീസിലേക്കുള്ള ഖോർഫക്കൻ റോഡിലും മെലിഹയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലും വ്യത്യസ്ത തീവ്രതയുള്ള മഴയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രേഖപ്പെടുത്തിയത്. റാസൽഖൈമയുടെ ചില ആന്തരിക ഭാഗങ്ങൾ, വാദി അൽ ഇജീല്ലി, ഷൗക്കയുടെ കിഴക്ക്, ഫുജൈറയിലെ അൽ ഹല എന്നിവിടങ്ങളിൽ സാമാന്യം ശക്തമായ മഴ ലഭിച്ചു.
ഒക്ടോബർ ആറ് ഇന്നു മുതൽ ഒമ്പതു വരെ രാജ്യത്തിൻറെ പല ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയുണ്ടാകും. ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻസിഎം) ആണ് ഇക്കാര്യം അറിയിച്ചത്.
വടക്ക്, കിഴക്കൻ പ്രദേശങ്ങളിലാണ് മഴക്ക് കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മാത്രമല്ല, മഴയോടൊപ്പം ചെറിയ രീതിയിൽ കാറ്റും പ്രതീക്ഷിക്കുന്നുണ്ട്. പല സ്ഥലങ്ങളിലും ദൃശ്യപരത കുറയാൻ കാരണമാകും. അറേബ്യൻ കടലിലും ഒമാൻ കടലിലും കടൽ പ്രക്ഷുബ്ദമാകാനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.
രാജ്യത്ത് ഉപരിതല ന്യൂനമർദം അനുഭവപ്പെടും അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കണം. മഴ മുന്നറിയിപ്പുകൾ അനുസരിച്ച് മാത്രമേ പുറത്തുപോകാൻ പാടുള്ളുവെന്നും എൻസിഎം അറിയിച്ചു
+ There are no comments
Add yours